ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്: ഒരു വലിയ ചുവടുവെപ്പ് നടത്തി ശുഭ്മാന്‍ ഗില്‍

ധര്‍മ്മശാലയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനായി ഒത്തുചേരുന്നതിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ നിലവില്‍ വിശ്രമത്തിലാണ്. 10 ദിവസത്തെ ഇടവേള ക്രിക്കറ്റ് താരങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിയാന്‍ മതിയായ സമയം നല്‍കി. എന്നിരുന്നാലും, ശുഭ്മാന്‍ ഗില്‍ തന്റെ ഒഴിവു സമയം വ്യത്യസ്തമായ രീതിയില്‍ ചെലവഴിക്കുകയാണ്.

പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനം ഉറപ്പാക്കാന്‍ വലംകൈയ്യന്‍ ബാറ്റര്‍ ഒറ്റയ്ക്ക് പരിശീലനം ആരംഭിച്ചു. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഗില്‍ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു.

പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിന് മികച്ച തുടക്കം ലഭിച്ചില്ല. വിശാഖപട്ടണത്തില്‍ സെഞ്ച്വറി അടിക്കുന്നതിനും രാജ്കോട്ടില്‍ 91 റണ്‍സ് നേടുന്നതിനും മുമ്പ് അദ്ദേഹത്തിന്റെ പ്രകടനം താഴ്ന്ന അവസ്ഥയിലായിരുന്നു. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഫിഫ്റ്റി നേടിയ അദ്ദേഹം ഇന്ത്യയെ അഞ്ച് വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു.

ഗില്‍ തന്റെ പിതാവിനൊപ്പമാണ് മൊഹാലിയില്‍ പരിശീലനം നടത്തി വരുന്നത്. അവസാന കളി ജയിക്കുന്നത് ഡബ്ല്യുടിസി പോയിന്റ് ടേബിളില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നതിനാല്‍ ഇന്ത്യ ശക്തമായ പോരാട്ടം തന്നെ കാഴ്ചവയ്ക്കും.