IND VS ENG: അയ്യേ ഇങ്ങനെയാണോ ജഡേജേ കളിക്കുന്നത്, കുറച്ച് ധൈര്യം കാണിക്കണ്ടേ: ബാസിത് അലി

ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.

കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ ‍സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെ‌‌ടുത്ത് പുറത്താകാതെ നിന്നു.

എന്നാൽ മത്സരത്തിൽ ജഡേജ കുറച്ചുകൂടി ധൈര്യം കാണിച്ചിരുന്നെങ്കില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുമായിരുന്നെന്നാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി പറയുന്നത്.

ബാസിത് അലി പറയുന്നത് ഇങ്ങനെ:

Read more

“ഫീൽഡർമാർ 30 യാർഡ് സർക്കിളിന് പുറത്തായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ ജഡേജയ്ക്ക് കാര്യമായിട്ടൊന്നും ചെയ്യാൻ അവസരമുണ്ടായിരുന്നില്ല. വാലറ്റത്തിനൊപ്പം ബാറ്റു ചെയ്യുകയും ഫീൽഡർമാരെ പരമാവധി സർക്കിളിനുള്ളിലേക്ക് കൊണ്ടുവരികയും ചെയ്താൽ, ഓരോ ഓവറിലെയും അവസാന രണ്ടു പന്തുകളിൽ ബൗണ്ടറിക്ക് വേണ്ടി ശ്രമിക്കണമെന്ന്. ബുംറയും സിറാജും നന്നായി കളിക്കുന്നുണ്ടായിരുന്നു, ഓരോ ഓവറിലും രണ്ടോ മൂന്നോ പന്തുകൾ നേരിടാൻ അവരെ വിശ്വസിച്ച് അദ്ദേഹം സ്ട്രൈക്ക് നിലനിർത്തുകയായിരുന്നു. ആത്മവിശ്വാസമുണ്ടായിരുന്നെങ്കിൽ അദ്ദേഹം ബൗണ്ടറികൾക്കായി ശ്രമിക്കണമായിരുന്നു” ബാസിത് അലി പറഞ്ഞു.