സ്നാക്സ് വിറ്റിട്ടാണ് ഫീസ് അടച്ചിരുന്നത്, ജീവിതം മെച്ചപ്പെട്ടപ്പോൾ ഞാൻ അച്ഛനെ ആ കാര്യത്തിൽ ചതിച്ചു; വലിയ വെളിപ്പെടുത്തൽ നടത്തി ഹാരിസ് റൗഫ്

വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ടീമിലെ നിർണായക താരങ്ങളിൽ ഒരാളാണ് ഹാരിസ് റൗഫ്. അദ്ദേഹത്തിന്റെ വേഗത മുൻകാലങ്ങളിൽ ബാറ്റർമാരെ വിഷമിപ്പിച്ചിട്ടുണ്ട്, ലോകകപ്പിൽ തന്റെ ടീമിനെ വിജയിപ്പിക്കുന്നതിന് അത് ആവർത്തിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നു. റൗഫ് ഇപ്പോൾ പാകിസ്ഥാൻ ടീമിന്റെ ഫസ്റ്റ് ചോയ്സ് അംഗമാണെങ്കിലും, മുൻകാല ജീവ്തം അത്ര സുഖം നിറഞ്ഞതായിരുന്നില്ല.

തന്റെ ആദ്യ നാളുകളിലെ പോരാട്ടം അനുസ്മരിച്ചുകൊണ്ട്, 29 കാരനായ താൻ ഞായറാഴ്ചകളിൽ മാർക്കറ്റിൽ ജോലി ചെയ്യുകയും കോളേജ് ഫീസ് അടയ്ക്കാൻ ലഘുഭക്ഷണം വിൽക്കുകയും ചെയ്തിരുന്നതായി വെളിപ്പെടുത്തി, കാരണം മാതാപിതാക്കൾക്ക് തന്റെ സ്കൂൾ ഫീസ് അടയ്ക്കാൻ പറ്റില്ല. പിന്നീട്, കഠിനാധ്വാനത്തിലൂടെ ക്രിക്കറ്റിലെത്തി. പ്രതിമാസം 2-2.5 ലക്ഷം രൂപ സമ്പാദിച്ചു. അതിനാൽ, സാമ്പത്തിക പ്രശ്‌നങ്ങൾ പലതും പരിഹരിക്കപ്പെട്ടു, ആ പണം ഉപയോഗിച്ച് അവൻ മാതാപിതാക്കളെ സഹായിക്കുകയും ചെയ്തു.

“മെട്രിക്കുലേഷനുശേഷം, എന്റെ ഫീസ് അടയ്ക്കാൻ ഞാൻ ഞായറാഴ്ചകളിൽ സ്നാക്ക്സ് (നിംകോ) വിൽക്കുന്ന മാർക്കറ്റിൽ ജോലി ചെയ്യുമായിരുന്നു. ബാക്കി ആഴ്ചയിൽ ഞാൻ സ്കൂളിലും അക്കാദമിയിലും പോകും. ഞാൻ സർവ്വകലാശാലയിൽ ചേരുമ്പോൾ, എന്റെ പിതാവിന് എന്റെ ഫീസ് അടയ്‌ക്കാൻ കഴിയുന്നത്ര സമ്പാദ്യം ഉണ്ടായിരുന്നില്ല, എനിക്കും അത് താങ്ങാൻ കഴിഞ്ഞില്ല, പക്ഷേ ടേപ്പ്-ബോൾ ക്രിക്കറ്റ് കളിച്ച് എനിക്ക് എന്റെ ഫീസ് എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും, ”റൗഫ് പറഞ്ഞു.

“പാകിസ്ഥാനിൽ പ്രൊഫഷണലായി ടേപ്പ് ബോൾ കളിക്കുന്ന ആൺകുട്ടികൾ പ്രതിമാസം 2-2.5 ലക്ഷം സമ്പാദിക്കുന്നു. ഞാൻ അത് സമ്പാദിക്കുകയും അമ്മയ്ക്ക് നൽകുകയും ചെയ്യുമായിരുന്നു, പക്ഷേ ഇത്രയും സമ്പാദിക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും അച്ഛനോട് പറഞ്ഞിട്ടില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ടേപ്പ്-ബോൾ ക്രിക്കറ്റിൽ നിന്ന് അന്താരാഷ്ട്ര തലത്തിലേക്കുള്ള മാറ്റം അത്ര എളുപ്പമായിരുന്നില്ല, എന്നാൽ റൗഫ് തന്റെ കഠിനാധ്വാനത്താൽ അത് സാധ്യമാക്കി. 2020 ൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു, അതിനുശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാറ്ററുമാരുടെ പേടിസ്വപ്നമായി. ഈയിടെ സമാപിച്ച ഏഷ്യാ കപ്പിൽ താരത്തിന് കളിക്കാൻ പറ്റിയിരുന്നില്ല. എന്നാൽ ലോകകപ്പിൽ താരം ഫ്രഷായി എത്തിയിരിക്കുകയാണ്.