നായകന് സെഞ്ച്വറി; ശ്രീലങ്ക തോല്‍വിയിലേക്ക്്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ സെഞ്ച്വറി നേട്ടവുമായി ശ്രീലങ്കന്‍ നായകന്‍ ദിമുത്ത് കരുണരത്‌നേ. ഓപ്പണറായി ഇറങ്ങിയ കരുണരത്‌നേ 107 റണ്‍സ് എടുത്ത് പുറത്തായി. 174 പന്തുകളിലായിരുന്നു ലങ്കന്‍ നായകന്റെ സെഞ്ച്വറി നേട്ടം.

വണ്‍ ഡൗണായി എത്തിയ കുശാല്‍ മെന്‍ഡിസ് അര്‍ദ്ധശതകം കുറിച്ചു. 54 റണ്‍സായിരുന്നു കുശാല്‍ മെന്‍ഡിസിന്റെ സമ്പാദ്യം. ഏഴൂ വിക്കറ്റ് നഷ്ടമായ നിലയിലാണ് ശ്രീലങ്ക. 12 റണ്‍സ് എടുത്ത റോഷന്‍ ഡിക്വാലേ കൂടി ഒഴിച്ചാല്‍ രണ്ടക്കം കടക്കാന്‍ മറ്റൊരു ബാറ്റ്‌സ്മാന്‍മാര്‍ക്കും കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ ശ്രീലങ്ക തോല്‍വിയെ അഭിമുഖീകരിക്കുകയാണ്.

രവിചന്ദ്ര അശ്വിന്റെ മികച്ച ബൗളിംഗായിരുന്നു ടീമിന്റെ വിജയം. അശ്വിന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറേ, അക്‌സര്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്്ത്തി. നേരത്തേ പന്തിന്റെയും ശ്രേയസ് അയ്യരുടെയും അര്‍ദ്ധശതകം ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായി മാറിയിരുന്നു.