കടുത്ത തീരുമാനങ്ങളിലേക്ക് ബിസിസിഐ, രോഹിത് ശർമ്മയ്ക്ക് നിർണായ ദിനം

ഓസ്‌ട്രേലിയയ്‌ക്കെതിരായി വരാനിരിക്കുന്ന വൈറ്റ്-ബോൾ പരമ്പരയ്ക്കുള്ള സ്ക്വാഡ് സെലക്ഷൻ മീറ്റിംഗ് ഇന്ന് (ഒക്ടോബർ 4) നടക്കും. ഇതിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഏകദിന ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യും. രോഹിത് ഇതിനകം ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

50 ഓവർ സജ്ജീകരണത്തിൽ ക്യാപ്റ്റനും കളിക്കാരനും എന്ന നിലയിൽ രോഹിതിന്റെ ദീർഘകാല ഭാവിയായിരിക്കും യോഗത്തിന്റെ കേന്ദ്ര വിഷയങ്ങളിലൊന്ന്. സെലക്ഷൻ കമ്മിറ്റി രോഹിതുമായി നേരിട്ട് ഈ വിഷയം ചർച്ച ചെയ്യാൻ പദ്ധതിയിടുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിൽ രോഹിത് ഫിറ്റ്നസ് ടെസ്റ്റ് പാസായി.

38 വയസ്സുള്ള രോഹിതിന് 2027 ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പ് ആകുമ്പോഴേക്കും 40 വയസ്സ് തികയും. പ്രായം ബിസിസിഐ പരിഗണിക്കുന്ന ഒരു ഘടകമായതിനാൽ, ക്യാപ്റ്റനെന്ന നിലയിലും, ഒരു കളിക്കാരനെന്ന നിലയിൽ പോലും രോഹിത് മാനേജ്മെന്റിന്റെ പദ്ധതികളിൽ തുടരുമോ ഇല്ലയോ എന്ന് കണ്ടറിയണം.

Read more

അതേസമയം, 2025 ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ടീമിലെ മിക്ക കളിക്കാരും പരമ്പരയുടെ ഭീ​ഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ രോഹിത്, വിരാട് കോഹ്‌ലി എന്നിവരും ഉൾപ്പെടുന്നു. ഇതിനർത്ഥം ശ്രേയസ് അയ്യർ 50 ഓവർ യൂണിറ്റിൽ തന്റെ സ്ഥാനം നിലനിർത്താൻ സാധ്യതയുണ്ടെന്നാണ്.