ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ആരാധകർക്ക് വലിയ ഷോക്കായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം നടത്തുന്നവരിൽ ഒരാളാണ് ചാഹൽ. വാസ്തവത്തിൽ, 2016-ൽ തന്റെ അരങ്ങേറ്റം മുതൽ, ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന മൂന്നാമത്തെ താരവും ചാഹൽ തന്നെ ആയിരുന്നു . സ്പിന്നർമാരുടെ കാര്യത്തിൽ, പട്ടികയിൽ കുൽദീപ് യാദവിന് പിന്നിൽ മാത്രമാണ് അദ്ദേഹം
. എന്നിട്ടും, സ്പിന്നർക്ക് മൂന്ന് ലോകകപ്പുകളിൽ ഇന്ത്യക്കായി കളിക്കുന്നത് നഷ്‌ടമായി — 2021, 2022 ലെ ടി20 ലോകകപ്പുകൾ, ഇപ്പോൾ 2023 ഏകദിന ലോകകപ്പ്. 2022 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു കളി പോലും ചാഹലിന് കളിക്കാനായില്ല. സെലക്ടർമാരുടെ ഇത്തരത്തിൽ ഉള്ള ഒഴിവാക്കൽ സ്പിന്നർ ‘ശീലമാക്കിയ’ അവസ്ഥയാണ് ഇപ്പോഴുള്ളത്.
വിസ്ഡനുമായുള്ള ഒരു ചാറ്റിൽ, 15 കളിക്കാർക്ക് മാത്രമേ ടീമിൽ കയറാനാകു എന്ന് താൻ മനസ്സിലാക്കിയെന്നും അതിനാൽ മാനേജ്‌മെന്റിന്റെ തീരുമാനം അംഗീകരിച്ചതായും ചാഹൽ സമ്മതിച്ചു. “15 കളിക്കാർക്ക് മാത്രമേ ടീമിന്റെ ഭാഗമാകാൻ കഴിയൂ എന്ന് ഞാൻ മനസ്സിലാക്കുന്നു, കാരണം ഇത് ഒരു ലോകകപ്പാണ്, അവിടെ നിങ്ങൾക്ക് 17 അല്ലെങ്കിൽ 18 ആളുകളെ എടുക്കാൻ കഴിയില്ല,” ചാഹൽ പറഞ്ഞു. “എനിക്ക് അൽപ്പം വിഷമം തോന്നുന്നു, പക്ഷേ എന്റെ ജീവിതത്തിലെ മുദ്രാവാക്യം മുന്നോട്ട് പോകുക എന്നതാണ്. ഞാനിപ്പോൾ അത് ശീലമാക്കിയിരിക്കുന്നു… ഇത് മൂന്ന് ലോകകപ്പുകളായി ഞാൻ അനുഭവിക്കുകയാണ്.”
“ഇന്ത്യൻ ടീമിലെ മറ്റ് സ്പിന്നർമാരുമായി മത്സരിക്കുന്നതിനെക്കുറിച്ച്’ ആ അർത്ഥത്തിൽ ഞാൻ അധികം ചിന്തിക്കുന്നില്ല, കാരണം ഞാൻ മികച്ച പ്രകടനം നടത്തിയാൽ ഞാൻ ടീമിൽ ഉണ്ടാകുമെന്ന് എനിക്കറിയാം,” അദ്ദേഹം കൂട്ടിച്ചേർത്തു. “എനിക്ക് അവസരം കിട്ടുന്ന സമയം വരുമെന്ന് ഞാൻ കരുതുന്നു.”
സ്പിന്നർമാരിൽ അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരെയാണ് ഇന്ത്യ ആദ്യം ടീമിൽ ഉൾപ്പെടുത്തിയത്. അക്‌സറിന് പരിക്കേറ്റതിനാൽ, രവിചന്ദ്രൻ അശ്വിനെ പകരക്കാരനായി തിരഞ്ഞെടുത്തു, വെറ്ററൻ സ്പിന്നർ കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയ്‌ക്കായി ഏകദിനങ്ങൾ കളിച്ചിട്ടില്ലെങ്കിലും ചാഹലിന് ഇന്ത്യ ലോകകപ്പ് ജയിക്കണമെന്ന് മാത്രമാണ് ആഗ്രഹം.
Read more
“ഇന്ത്യ ജയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം, കാരണം ഇത് വ്യക്തിഗത ഗെയിമല്ല. അവർ എല്ലാം എന്റെ സഹോദരങ്ങളാണ്, ഞാൻ ഇന്ത്യയെ പിന്തുണക്കാൻ ഉണ്ടാകും .” താരം പറഞ്ഞു. ലോകകപ്പ് ടീമിൽ നിന്ന് സ്പിന്നറെ ഒഴിവാക്കിയത് ഇന്ത്യൻ ടീമിന് കനത്ത നഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞ് നിരവധി മുൻ ക്രിക്കറ്റ് താരങ്ങളും ചാഹലിന് പിന്നിൽ അണിനിരന്നു. എങ്കിലും ഇന്ത്യൻ ടീമിന്റെ വിജയത്തിനായി പ്രാർത്ഥിക്കുകയാണ് ചാഹൽ.