തിലകിനോട് ഈസിയായി മുന്നോട്ടു പോകാമെന്ന് പറഞ്ഞിട്ടും ഹാര്‍ദ്ദിക് ഷോട്ടുകള്‍ക്ക് ശ്രമിച്ചു; വിമര്‍ശിച്ച് ആകാശ് ചോപ്ര

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ അര്‍ദ്ധ സെഞ്ച്വറി തികയ്ക്കാന്‍ യുവതാരം തിലക് വര്‍മ്മയെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അനുവദിക്കണമായിരുന്നുവെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. വ്യക്തിഗത നാഴികക്കല്ലുകളെ ശ്രദ്ധിക്കാത്ത ഒരു സംസ്‌കാരം കെട്ടിപ്പടുക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കിലും ധാരാളം പന്തുകള്‍ ബാക്കിയുള്ളപ്പോള്‍ ഹാര്‍ദിക് ഇത്തരമൊരു നീക്കം നടത്തേണ്ടിയിരുന്നില്ലെന്ന് ചോപ്ര പറഞ്ഞു.

തിലക് വര്‍മ്മ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മൂന്ന് അന്താരാഷ്ട്ര ഇന്നിംഗ്സുകളില്‍ 30 സ്‌കോര്‍ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍. തന്റെ മുന്‍ ഗെയിമുകളില്‍ അദ്ദേഹം ഫിഫ്റ്റി നേടിയിരുന്നു. ഇത്തവണയും മറ്റൊന്നിന് അടുത്തായിരുന്നു, വാസ്തവത്തില്‍ അത് ഫിഫ്റ്റി ആകേണ്ടതായിരുന്നു. അവന്റെ സ്വഭാവം നല്ലതാണ്, അവന്റെ റേഞ്ച് നല്ലതാണ്, അവന്‍ ആദ്യം ആക്രമണോത്സുകനായിരുന്നു. പിന്നീട് സൂര്യകുമാറിന് സപ്പോര്‍ട്ട് ചെയ്ത്‌നിന്ന് കളിച്ചു.

ഹാര്‍ദിക് ബാറ്റ് ചെയ്യാന്‍ വരുന്നു. പുറത്താകാതെ നില്‍ക്കുന്നതാണ് പ്രധാനമെന്നും കൈവിട്ടുപോകരുതെന്നും പറയുന്നു. അപ്പോഴും ഹാര്‍ദിക് ആക്രമണാത്മക ഹിറ്റുകള്‍ അടിച്ചു. നിങ്ങള്‍ക്ക് നെറ്റ് റണ്‍ റേറ്റ് ആവശ്യമില്ല. അത് ഒരു മാറ്റവും വരുത്തില്ല. തിലകനോട് ഈസിയായി പോകാന്‍ പറഞ്ഞപ്പോള്‍ പക്ഷേ സ്വയം ഹാര്‍ദ്ദിക് വലിയ ഷോട്ടുകള്‍ സ്വയം അടിക്കാന്‍ ശ്രമിച്ചു.

നിങ്ങള്‍ക്ക് 13 പന്തില്‍ 2 റണ്‍സ് വേണമായിരുന്നു, അവന്‍ ഒരു സിക്സ് അടിച്ചു. വ്യക്തിഗത നാഴികക്കല്ലുകളെ ശ്രദ്ധിക്കാത്ത ഒരു സംസ്‌കാരം കെട്ടിപ്പടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, ഒരു നോട്ടൗട്ട് പോലും ഇവിടെ പ്രധാനമല്ല. നിങ്ങള്‍ പുറത്തായിരുന്നെങ്കില്‍പ്പോലും 2 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് അവിടെ 12 പന്തുകള്‍ ഉണ്ടായിരുന്നു. തിലകിന് ഫിഫ്റ്റി നേടാനുള്ള അവസരം നിഷേധിക്കപ്പെട്ടു- ആകാശ് ചോപ്ര പറഞ്ഞു.