ഇന്ത്യൻ ലോകകപ്പ് ടീമിലേക്ക് ഒരു അപ്രതീക്ഷിത വൈൽഡ് കാർഡ് എൻട്രിക്ക് സാധ്യത, പ്രമുഖർ പറയുന്നത് ഇങ്ങനെ; അങ്ങനെ വന്നാൽ ക്രിക്കറ്റ് ലോകം നിന്ന് കത്തും

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ ഏറ്റവും മികച്ച ഫിനിഷർ താൻ ആണെന്ന് കണക്കുകൾ വിശ്വസിക്കാമെങ്കിൽ എംഎസ് ധോണി ഈ വർഷത്തെ തൻ്റെ പ്രകടനത്തിലൂടെ തെളിയിക്കുകയാണ്. ഈ 43 ആം വയസിലും തനിക്ക് അത്ഭുതങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് അയാൾ കാണിക്കുന്നു. അതേസമയം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെലക്ടർമാർ 2024-ലെ ടി20 ലോകകപ്പിനുള്ള 15 കളിക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷങ്ങൾ കഴിഞ്ഞ എംഎസ് ധോണിയെ തിരഞ്ഞെടുക്കാനുള്ള ആശയം ചില വിദഗ്ധർ മുന്നോട്ടുവച്ചു.

സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചാറ്റിൽ, ഇർഫാൻ പത്താനും ആരോൺ ഫിഞ്ചും പോലുള്ളവർ എംഎസ് ധോണിയെ ടി20 ലോകകപ്പിനുള്ള ‘വൈൽഡ്‌കാർഡ്’ ആക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തു. “ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഞങ്ങൾക്ക് ഒരു വൈൽഡ്കാർഡ് എൻട്രി കാണാൻ കാസിയുന്നു… എം എസ് ധോണി,” മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് സ്റ്റാർ സ്‌പോർട്‌സിനോട് ആക്രോശിച്ചു, നിർദ്ദേശത്തെ “ബിഗ് കാർഡ്” എന്ന് വിളിച്ചു.

ഈ ആശയം നല്ലത് ആണെന്ന് ഇർഫാൻ പത്താനും കരുതുന്നു. “ടി20 ലോകകപ്പ് കളിക്കണമെന്ന് അയാൾ പറഞ്ഞാൽ, ആരും അദ്ദേഹത്തിന് ആ അവസരം നിഷേധിക്കില്ല.. ആരും അത് കാര്യമാക്കില്ല, ആർക്കും പ്രശ്‌നമുണ്ടാക്കില്ല. ആ പയ്യൻ വളരെ നന്നായി ബാറ്റ് ചെയ്യുന്നു.”

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും Cricbuzz-ലെ സാധ്യതയെക്കുറിച്ച് സംസാരിച്ചു, ധോണിയുടെ മികവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്- “എംഎസ് ധോണിക്ക് ഈ സീസണിൽ 250-ലധികം സ്‌ട്രൈക്ക് റേറ്റ് ഉണ്ട്, അങ്ങനെ ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്താം.” മുൻ താരം പറഞ്ഞു.

നേരത്തെ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ധോണിയുടെ ഫോം പരിഗണിച്ച് വിരമിക്കലിൽ നിന്ന് ടി20 ലോകകപ്പിൽ തിരിച്ചെത്താനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചിരുന്നു. ആദം ഗിൽക്രിസ്റ്റുമായുള്ള സംഭാഷണത്തിൽ, അത്തരമൊരു തീരുമാനത്തിന് ധോണിയെ ബോധ്യപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് രോഹിത് നിർദ്ദേശിച്ചു. എന്നാൽ, മറ്റൊരു വെറ്ററൻ ദിനേശ് കാർത്തിക്കിനെ ഈ കാര്യം പറഞ്ഞ് മനസിലാക്കാൻ എളുപ്പം ആണെന്നും പറഞ്ഞു.