'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഇറാനില്‍ യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് കൂട്ടസംസ്‌കാരം. തെക്കന്‍ ഇറാനിലെ മിനാബിലെ ഗേള്‍സ് എലമെന്ററി സ്‌കൂളിന് നേരേയുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 160-ലേറെ വിദ്യാര്‍ഥിനികളുടെ സംസ്‌കാരമാണ് ഒരുമിച്ച് നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ കബറുകളുടെ ചിത്രം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു. മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇതാണെന്ന് പറഞ്ഞാണ് കൂട്ടകബറിന്റെ ചിത്രം ഇറാന്‍ മന്ത്രി പങ്കുവെച്ചത്. ആ ചിത്രത്തോടൊപ്പം ചില വരികളും അബ്ബാസ് അരാഗ്ചി കുറിച്ച്

‘ഒരു പ്രൈമറി സ്‌കൂളില്‍ യുഎസും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളായ 160-ലധികം പെണ്‍കുട്ടികള്‍ക്കായി കുഴിക്കുന്ന കബറുകളാണിത്. അവരുടെ മൃതദേഹങ്ങള്‍ ചിതറിപ്പോയി. മിസ്റ്റര്‍ ട്രംപ് വാഗ്ദാനംചെയ്ത ‘രക്ഷ’ യഥാര്‍ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുന്നത്. ഗാസ മുതല്‍ മിനാബ് വരെ, നിരപരാധികള്‍ ക്രൂരമായി കൊല്ലപ്പെടുന്നു”,

ഇറാനുനേരേ യുഎസും ഇസ്രയേലും സംയുക്ത ആക്രമണം ആരംഭിച്ച ആദ്യദിവസമാണ് മിനാബിലെ സ്‌കൂളിന് നേരേയും വ്യോമാക്രമണമുണ്ടായത്.