കൂട്ടക്കൊലകളും രക്ത ചൊരിച്ചിലും; ഇത്തവണ ബത്‌ലഹേമിൽ ക്രിസ്തുമസ് ഇല്ല

ഇസ്രയേൽ ഹമാസ് യുദ്ധം കണക്കിലെടുത്ത് ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി ബെത്‌ലഹേമിലെ പള്ളികൾ. യേശുക്രിസ്തുവിന്റെ ജന്മസ്ഥലം എന്നറിയപ്പെടുന്ന നഗരത്തിൽ മതപരമായ ചടങ്ങുകൾ മാത്രമേ നടത്തൂ എന്നാണ് സൂചന. ഈ വർഷം ക്രിസ്തുമസ് ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് ജറുസലേമിലെ ക്രിസ്ത്യൻ സഭാ നേതാക്കൾ നവംബർ 10 ന് അറിയിച്ചിരുന്നു.

“മാനുഷികമായ പരിഗണന മുൻ നിർത്തി വെടിനിർത്തലിനും അക്രമം അവസാനിപ്പിക്കുന്നതിനുമുള്ള ആവർത്തിച്ചുള്ള ആഹ്വാനങ്ങൾക്കിടയിലും, യുദ്ധം തുടരുകയാണ് ചെയ്യുന്നത്.” ജീവൻ നഷ്ടപ്പെട്ടവർ, മുറിവേറ്റവർ, വീടും ജോലിയും നഷ്‌ടപ്പെട്ടവരോ സാമ്പത്തിക പ്രതിസന്ധിയിലായവരോ ആയ ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാർ എന്നിവരെ ഓർത്താണ് തീരുമാനമെന്ന് സഭാ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

“കുർബാനകളും പ്രാർത്ഥനകളും തുടരും, കാരണം അവ എന്നത്തേക്കാളും ആവശ്യമാണെന്നും ബെത്‌ലഹേമിലെ കത്തോലിക്കാ സഭയിലെ ജോർദാനിയൻ ഫ്രാൻസിസ്‌ക്കൻ ഇടവക പുരോഹിതനായ ഫാദർ റാമി അസക്രി പറഞ്ഞു.ബത്ലഹേമിൽ ക്രിസതുമസ് ആഘോഷം ഇല്ലെന്നാൽ ലോകത്ത് തന്നെ ക്രിസതുമസ് ആഘഷങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന കാര്യമാണ്.

ക്രിസതുമസ് ആഘോഷങ്ങളിൽ ലൈറ്റുകൾ, അലങ്കാരങ്ങൾ, സമ്മാനങ്ങൾ, തെരുവിലെ ആഘോഷങ്ങൾ എന്നിവയില്ലെങ്കിൽ ടൂറിസ്റ്റുകളും നഗരത്തിൽ എത്തില്ല. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. നിലവിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ജനം നേരിടുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് ആഘോഷങ്ങൾക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് പുരോഹിതർ.