ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിലെ ഏക മുസ്ലിം എംപി മെഹബൂബ് അലി കൈസർ പാർട്ടി വിട്ടു. എൽജെപി എംപിയായിരുന്ന മെഹബൂബ് അലി കൈസർ പാർട്ടി വിട്ട് ആർജെഡിയിലാണ് ചേർന്നിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇത്തവണ ടിക്കറ്റ് നിഷേധിച്ചതോടെയാണ് മെഹബൂബ് അലി പാർട്ടി മാറിയത്.
#WATCH लोक जनशक्ति पार्टी (रामविलास) के पूर्व नेता और खगड़िया के सांसद चौधरी महबूब अली कैसर बिहार के पूर्व डिप्टी सीएम और राजद नेता तेजस्वी यादव की उपस्थिति में राजद में शामिल हुए। pic.twitter.com/GI7vKbbsWh
— ANI_HindiNews (@AHindinews) April 21, 2024
മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരാസിന്റെ അടുത്ത ആളായിരുന്നു മെഹബൂബ് അലി. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മകൻ യൂസഫ് സലാഹുദ്ദീന് പാർട്ടി ടിക്കറ്റ് നിരസിച്ചതോടെ പാസ്വാനുമായി ഭിന്നതയിലായിരുന്നു. തുടർന്ന് സലാഹുദ്ദീൻ ആർജെഡി ടിക്കറ്റിൽ സിമ്രി ഭക്തിയാർപൂർ സീറ്റിൽ വിജയിച്ചു. ആർജെഡിയിൽ ചേർന്നെങ്കിലും മെഹബൂബ് അലിക്ക് ടിക്കറ്റ് കിട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.