ലോകത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും ഇന്ത്യ പരിഹാരം നിര്‍ദേശിക്കുന്നു; ഭീകരതയെ അടിച്ചമര്‍ത്തി; ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍; അഭിനന്ദിച്ച് രാഷ്ട്രപതി

മുത്തലാഖ്, കാശ്മീര്‍ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു.
തീവ്രവാദത്തിനെതിരൊയ ശക്തമായ നടപടിയായ മിന്നലാക്രമണം മുതല്‍ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുക, മുത്തലാഖ് റദ്ദാക്കുക തുടങ്ങിയവയെല്ലാം സര്‍ക്കാറിന്റെ നിശ്ചയ ദാര്‍ഢ്യമാണ് വ്യക്തമാക്കുന്നത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

രാജ്യം വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചു, ലോകം നമ്മെ മറ്റൊരു കോണിലൂടെ നോക്കുകയാണെന്നും നമ്മോടുള്ള അവരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായതായും ലോകത്തിന് പരിഹാരങ്ങള്‍ നല്‍കുന്നരീതിയിലേക്ക് രാജ്യം വളര്‍ന്ന.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം വികസിത ഭാരതനിര്‍മാണ കാലമാണ്. സ്ത്രീകളും യുവാക്കളും രാജ്യത്തെ ഒരുപടി മുന്നില്‍ നിന്ന് നയിക്കണമെന്നും മുര്‍മു പറഞ്ഞു. രാഷ്ട്രനിര്‍മാണത്തില്‍ നൂറ് ശതമാനം സമര്‍പ്പണം വേണം. ഇച്ഛാശക്തിയുള്ള സര്‍ക്കാരാണുള്ളത്. സത്യസന്ധതയെ അങ്ങേയറ്റം വിലമതിക്കുന്നു. രാജ്യം അഴിമതിയില്‍ നിന്ന് മോചിതമായി. സര്‍ക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാനും നമുക്ക് കഴിഞ്ഞെന്ന് രാഷ്ട്രപതി പറഞ്ഞു.