യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. മൂന്ന് ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഡല്‍ഹിയിലെ യു.എസ് സി.ഡി.എ.യെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു. അതീവ ആശങ്കാജനകമായ സാഹചര്യമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്നും വിദേശ കാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ഒമാന്‍ തീരത്ത് യു.എസ് സേന നടത്തിയ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ ജീവനക്കാര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. പശ്ചിമേഷ്യയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യന്‍ നാവികര്‍ ഉള്‍പ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇന്ത്യന്‍ നാവികസമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും രാജ്യം വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇത് വീണ്ടും ഊന്നിപ്പറയേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Read more

മേഖലയിലെ നിലവിലുള്ള സംഘര്‍ഷങ്ങളുടെ നേരിട്ടുള്ള അനന്തരഫലമാണ് ഈ ആക്രമണങ്ങളെന്നും, സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാന്‍ ചര്‍ച്ചകളുടെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ജൂണ്‍ എട്ടുമുതല്‍ മാത്രം ഇന്ത്യന്‍ നാവികരുള്ള മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഷിപ്പിങ് മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മുകേഷ് മംഗല്‍ അറിയിച്ചു. നിലവില്‍ ഹോര്‍മുസ് കടലിടുക്കില്‍ 562 ഇന്ത്യന്‍ നാവികരും, ഇന്ത്യന്‍ പതാകയേന്തിയ 13 കപ്പലുകളുമുണ്ട്