2024ന് മുമ്പ് ലോക്സഭാ എം.പിമാരുടെ എണ്ണം 543 ൽ നിന്ന് ആയിരമായി ഉയർത്താൻ ബി.ജെ.പി ആലോചനകൾ നടത്തുന്നതായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി.
ട്വിറ്ററിലൂടെയാണ് മനീഷ് തിവാരി വിവരം പുറത്ത് വിട്ടത്. ബി.ജെ.പി എം.പിമാരിൽ നിന്നാണ് തനിക്ക് ഈ വിവരങ്ങൾ ലഭിച്ചതെന്നും മനീഷ് തിവാരി പറയുന്നു.
2024ന് മുമ്പ് ലോക്സഭയുടെ അംഗസംഖ്യ ആയിരമോ അതിൽ കൂടുതലോ ആക്കാനാണ് തീരുമാനമെന്ന അവിശ്വസനീയമായ വിവരം ബി.ജെ.പി എംപിമാരിൽ നിന്നും ലഭിച്ചു. പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ജനങ്ങളിൽ നിന്ന് അഭിപ്രായം തേടേണ്ടതുണ്ട്- മനീഷ് തിവാരി ട്വീറ്റ് ചെയ്തു.
I am reliably informed by Parlimentary colleagues in @BJP4India that there is a proposal to increase strength of Lok Sabha to 1000 or more before 2024. New Parliament Chamber being constructed as a 1000 seater.
Before this is done there should be a serious public consultation.— Manish Tewari (@ManishTewari) July 25, 2021
തീരുമാനത്തിനെതിരെ കോൺഗ്രസ് എം.പി കാർത്തി ചിദംബരവും രംഗത്തെത്തി. വിഷയം പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടത് ആവശ്യകതയാണ്. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ഉണ്ടാവേണ്ടതുണ്ട്. ജനസംഖ്യയെ ആധാരമാക്കിയാണ് സീറ്റുകൾ വർധിപ്പിക്കുന്നതെങ്കിൽ, അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കും. അതൊരിക്കലും അംഗീകരിക്കാനാവില്ല- അദ്ദേഹം ട്വീറ്റ് ചെയ്ത്.
Public debate is needed. A large country like ours needs more directly elected representatives. But if the increase is based on population it will further diminish the representation of the southern states, that will not be acceptable.
— Karti P Chidambaram (@KartiPC) July 25, 2021
നിലവിൽ ലോക്സഭയിൽ 543 ഉം രാജ്യസഭയിൽ 245 ഉം അംഗങ്ങളാണുള്ളത്. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചതിനെത്തുടർന്ന് പാർലമെന്റിൽ എം.പിമാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് സർക്കാർ നേരത്തെ സൂചന നൽകിയിരുന്നു.
Read more
സമീപഭാവിയിൽ തിന്നെ എം.പിമാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് കരുതുന്നതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള 2020 ഡിസംബറിൽ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.