ബിജെപി എംപി രമേഷ് ബിധുരി ലോക്‌സഭയില്‍ ബിഎസ്പി അംഗം ഡാനിഷ് അലിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രണ്ടാം ദിവസമാണ് ബിജെപി എംപി വിഷം ചീറ്റുന്ന പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയെ വിമർശിച്ചതിന് അധീർ രഞ്ജൻ ചൗധരിയെ പുറത്താക്കിയ സ്പീക്കർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു.
രമേഷ് ബിധുരി പാർലമെന്റ് മന്ദിരത്തെ മലീമസമാക്കി. വിഷയം വളരെ ഗൗരവരമായി കാണുന്നു. നിസാഹയനായ ഒരാളെയാണ് ഡാനിഷിൽ കണ്ടതെന്നും കെസി വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് ഇടപെടുകയും സഭാ രേഖകളിൽ നിന്നും പ്രസ്താവന നീക്കം ചെയ്തുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ചന്ദ്രയാന്‍-3ന്റെ വിജയ ചര്‍ച്ചകള്‍ക്കിടെയായിരുന്നു രമേശ് ബിധൂരിയുടെ ആക്ഷേപ പരാമര്‍ശം. ദാനിഷ് അലി തീവ്രവാദിയും സുന്നത്ത് ചെയ്തവനാണെന്നമുള്ള പരാമര്‍ശമാണ് ബിധൂരിയ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബിജെപി എംപി നടത്തിയത്. ‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറഞ്ഞത്.
Read more
വിഷയത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള രമേശ് ബിധൂരിയക്ക് താക്കീത് നല്‍കി. ഈ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. പിന്നാലെ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ച് രംഗത്ത് വരികയും ചെയ്തു. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്.