പൂനെയിൽ വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചു; നിരവധി പേർ ​ഗുരുതരാവസ്ഥയിൽ

പൂനെയിൽ വ്യാജമദ്യം കഴിച്ച് 18 പേർ മരിച്ചു. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഏതാനും പേരുടെ കാഴ്ച ശക്തി നഷ്ടമായതായും റിപ്പോർട്ടുകളുണ്ട്.

പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തും പൂനെയിലെ ഹഡപ്സർ മേഖലയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫുഗേവാഡിയിൽ 13 പേർ മരിച്ചു. വ്യാജമദ്യം വിതരണം ചെയ്ത യോഗേഷ് വാംഖഡെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യോഗേഷിനെ കൂടാതെ ഏഴു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഒരാൾ പോലും രക്ഷപ്പെടാൻ അനുവദിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

Read more