വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകുന്നത് ആദ്യമല്ല; കള്ളക്കടത്ത് വിവാദത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ നീക്കമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പു ചുമതല കേന്ദ്ര സർക്കാർ അദാനി എന്‍റർ പ്രൈസസിന് നൽകിയതിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകുന്നത് ആദ്യമല്ല. വിമാനത്താവളം അദാനി എന്‍റർ പ്രൈസസിന് നൽകാൻ തീരുമാനമെടുക്കുമ്പോൾ സംസ്ഥാന സർക്കാരിനെ പങ്കാളിയാക്കിയിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

കള്ളക്കടത്ത് വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാരിൻറെ നീക്കം. വിമാനത്താവളം അദാനി എന്‍റർ പ്രൈസസിന് നൽകാൻ തീരുമാനമെടുക്കുമ്പോൾ സംസ്ഥാന സർക്കാരിനെ പങ്കാളിയാക്കിയിരുന്നു. കെ.എസ്.ഐ.ഡി.സിയും ടെൻഡറിൽ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്‍റെയും സർക്കാരിന്‍റെയും നിലപാട് അപഹാസ്യമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

വ്യവസ്ഥകൾ അന്നേ കെ.എസ്.ഐ.ഡി.സിയും അംഗീകരിച്ചതാണ്. നിലവിലെ ഹൈക്കോടതി വിധിക്ക്അനുകൂലമാണ് കേന്ദ്ര തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഐ.ഡി.സിയുടെ തുക അദാനിയേക്കാൾ 19.6 ശതമാനം കുറവായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. വിമാനത്താവളങ്ങളുടെ ചുമതല സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള തീരുമാനത്തിന് ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയത്.

അൻപതു വർഷത്തേക്കാണ് യാത്രക്കാരിൽ നിന്ന് യൂസർ ഫീ ഈടാക്കാനുള്ള അധികാരം ഉൾപ്പെടെ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് പതിച്ചു നൽകിയത്.