മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണന്‍ ഇനി ഓര്‍മ്മ. തൈക്കാട് ശാന്തികവാടത്തിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. കെപിസിസി ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിളള, മന്ത്രിമാര്‍, മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് അയ്യപ്പസേവാ സംഘം ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന അനുസ്മരണ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. സര്‍വ്വാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. നിരവധി പതിറ്റാണ്ടുകള്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമായി ഉയര്‍ന്ന് നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയുടെ അന്ത്യം. വാർധക്യ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ കെപിസിസി അധ്യക്ഷനായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. അടൂരിൽ നിന്ന് രണ്ടു തവണ നിയമസഭയിലെത്തി. രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങളിൽ തിളങ്ങിയ വ്യക്തിത്വം കൂടിയാണ് തെന്നല ബാലകൃഷ്ണപിള്ള. 1931 മാർച്ച് 11 ന് ശ്രീ എൻ ഗോപാല പിള്ളയുടെയും ശ്രീമതി എൻ ഈശ്വരി അമ്മയുടെയും മകനായി ശൂരനാട്ട് ജനനം. 1963 ജൂലൈ 3 ന് ഭാര്യ ശ്രീമതി സതീദേവിയെ വിവാഹം കഴിച്ചു. പ്രസിഡന്റ്, (1) വില്ലേജ് സർവീസ് സൊസൈറ്റി, ശൂരനാട്, കൊല്ലം, (2) എഞ്ചിനീയറിംഗ് ടെക്നീഷ്യൻസ് കോപ്പറേറ്റീവ് സൊസൈറ്റി, കൊല്ലം, (3) ജില്ലാ സഹകരണ ബാങ്ക്, പത്തനംതിട്ട ജില്ല, (4) വാർഡ് കോൺഗ്രസ് കമ്മിറ്റി, പുളിക്കുളം, ശൂരനാട്, കൊല്ലം, (5) മണ്ഡലം കോൺഗ്രസ് കമ്മിറ്റി, ശൂരനാട് നോർത്ത്, കൊല്ലം, (6) ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, കുന്നത്തൂർ, കൊല്ലം, (7) ജില്ലാ കോൺഗ്രസ് കമ്മിറ്റി, കൊല്ലം; ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കൊല്ലം. എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.