'ക്രൈസ്തവ സഭ വിദേശിയല്ല, ഭാരത സഭ'; ഉത്തരേന്ത്യയിൽ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത്

ഉത്തരേന്ത്യയിൽ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നുവെന്ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ക്രൈസ്തവ സഭയ്ക്ക് രണ്ടായിരം വർഷത്തെ പഴക്കമുണ്ടെന്ന് പറഞ്ഞ മാർ ആൻഡ്രൂസ് താഴത്ത് അതുകൊണ്ടുതന്നെ സഭ ഭാരതീയമാണെന്നും കൂട്ടിച്ചേർത്തു. ക്രൈസ്തവ സഭയെ വിദേശ സഭയായി ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്നു. സഭ വിദേശിയല്ലെന്നും ഭാരത സഭ തന്നെയാണെന്നും മാർ ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു.

രാജ്യത്തെ ക്രൈസ്തവർ ഭീഷണി നേരിടുകയാണെന്നും മതപരിവർത്തന നിയമത്തിന്റെ പേരിൽ ആക്രമിക്കപ്പെടുകയാണെന്നും മാർ ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആശങ്ക അറിയിച്ചതായും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ആക്രമണങ്ങളിൽ വേദന ഉണ്ടെന്ന് പറഞ്ഞ മാർ ആൻഡ്രൂസ് താഴത്ത് ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. എന്തുകൊണ്ടാണ് കേരളത്തിൽ ന്യൂനപക്ഷ കമ്മീഷന്റെ തലപ്പത്ത് ക്രൈസ്തവ സമുദായംഗം വരാത്തത് എന്ന് ചോദിച്ച മാർ ആൻഡ്രൂസ് താഴത്ത് ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

Read more