ഈഴവ സമുദായത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണൻചിറ മാപ്പ് പറഞ്ഞു. ‘ഷെക്കെയ്‌ന’ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് റോയ് കണ്ണൻചിറ ഖേദം പ്രകടിപ്പിച്ചത്. തന്റെ വാക്ക് മൂലം ആർക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം മാപ്പു ചോദിക്കുന്നു എന്ന് റോയ് കണ്ണൻചിറ പറഞ്ഞു.
കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർക്ക് പരിശീലനം നല്‍കുന്നുവെന്ന വിവാദ പരാമർശമാണ് ഫാ. റോയ് കണ്ണൻചിറ നടത്തിയിരുന്നത്. കത്തോലിക്ക സഭ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലിനിടെയാണ് കത്തോലിക്ക സഭയിലെ വൈദിക പ്രഭാഷകരില്‍ പ്രമുഖനായ ഫാദര്‍ റോയ് കണ്ണന്‍ചിറ വിദ്വേഷ പ്രസംഗം നടത്തിയത്.
”എന്റെ പരാമർശം കൊണ്ട് കേരളത്തിലെ മതേതര സങ്കൽപ്പത്തെയും സനേഹ സമൂഹ നിർമ്മിതിയെയും തടസ്സപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭദ്രമായ കുടുംബമാണ് ഭദ്രമായ സമൂഹത്തിന് അടിത്തറ പാകുന്നത് എന്ന് കത്തോലിക്ക സഭ പഠിപ്പിക്കുന്നു, ഭദ്രമായ ഒരു സമൂഹമാണ് രാഷ്ട്ര നിർമ്മിതിക്ക് ഏറെ സഹായകരംമാകുന്നത്. അതുകൊണ്ട് രാജ്യത്തിന് ഉപകാരമുള്ള നന്മ ചെയ്യുന്ന, നല്ല പൗരബോധമുള്ള മക്കളായി വളർന്നു വരുവാൻ മക്കളെ പരിശീലിപ്പിക്കണം എന്നതാണ് ഞാൻ പറഞ്ഞതിലുള്ള എന്റെ സതുദ്ദേശം അത് ദയവായി മനസ്സിലാക്കി എന്റെ ഒരു പ്രസ്താവന മൂലം ഉണ്ടായ വിവാദങ്ങളിൽ നിന്നും എല്ലാവരും പിൻതിരിയണം എന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
Read more
കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് ‘സ്ട്രാറ്റജിക്കായ’ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട് എന്നായിരുന്നു ഫാ റോയി കണ്ണൻചിറയുടെ ആരോപണം. ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയത്തിലൂടെ ഇതരവിഭാഗങ്ങളിലുള്ളവര്‍ തട്ടിയെടുക്കുന്നത് ചെറുക്കാന്‍ വൈദികരില്‍ നിന്നോ മതാധ്യാപകരില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ ശ്രമം ഉണ്ടാകുന്നില്ലെന്നും ഫാദര്‍ റോയ് കണ്ണന്‍ചിറ പറഞ്ഞിരുന്നു.