മനസിലുള്ള ജാതിബോധംകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞതെന്ന് മുതിർന്ന സിപിഎം നേതാവ് എ. കെ. ബാലൻ. മനസിന്റെ ഉള്ളിൽ ഇപ്പോഴും തുടരുന്ന സവർണബോധത്തിന്റെ അംശം ഉള്ളതുകൊണ്ടാണ് പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതെന്നും മോദിയെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിക്കുന്നത് അതുകൊണ്ടാണെന്നും എ. കെ. ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
പിഎം ശ്രീ പദ്ധതി തുടരുമെന്ന യുഡിഎഫിന്റെ സർക്കാരിന്റെ നിലപാടിനെ എകെ ബാലൻ പരിഹസിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നായിരുന്നു ലീഗ് നേതാക്കൾ പറഞ്ഞത്.
Read more
‘ഞങ്ങൾ അറബിക്കടലിൽ വലവീശികൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ഒരംശം കിട്ടുമോയെന്ന് നോക്കി. ഇതുവരെ ഒന്നും കുടുങ്ങിയിട്ടില്ല. എൽഡിഎഫ് സർക്കാർ എംഒയു ഒപ്പിട്ട് എന്ന് പറഞ്ഞത് ശരിയാണ്. അത് ഒരു പദ്ധതിയുടെ ഫൈനൽ എഗ്രിമെന്റ് അല്ല. തുടക്കം മാത്രമാണ്. അപ്പോൾ തന്നെ ഘടകക്ഷി എന്ന നിലയിൽ അതിന്റെ ഭവിഷ്യത്ത് സിപിഐ തുറന്നുപറഞ്ഞു. എൽഡിഎഫ് സർക്കാർ അതിൽ നിന്ന് പിൻമാറി. എന്നാൽ എംഒയു അംഗീകരില്ലെന്ന് യുഡിഎഫ് സർക്കാർ പറഞ്ഞാൽ അവരെ തൂക്കാൻ വിധിക്കുമോ’- എന്ന് എ. കെ. ബാലൻ ചോദിച്ചു.







