'ദേശീയപാത ചീട്ടുകൊട്ടാരം പോലെ തകരുന്നു, കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടായി'; വിമർശിച്ച് വി ഡി സതീശൻ

ദേശീയപാത നിർമാണത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശീയപാത ചീട്ടുകൊട്ടാരം പോലെ തകരുന്നുവെന്ന് പറഞ്ഞ വി ഡി സതീശൻ ക്രമക്കേടിന് ആരാണ് ഉത്തരവാദിയെന്നും സംസ്ഥാന സർക്കാരിന് പരാതിയില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ടയായിരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

പാലാരിവട്ടം പാലം അഴിമതി ആരോപണമുന്നയിച്ചവർക്ക് ദേശീയപാത അഴിമതിയിൽ മൗനമാണെന്നാണ് വി ഡി സതീശൻ ആരോപിക്കുന്നത്. സംസ്ഥാന സർക്കാരിന് പങ്കുള്ളത് കൊണ്ടാണ് പരാതിയില്ലാത്തതെന്നും വി ഡി സതീശൻ ആരോപിച്ചു. ദേശീയ പാതാ നിർമാണത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ടയായിരുന്നു എന്ന പി വി അൻവറിൻ്റെ ആരോപണവും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. സിപിഐഎം നേതാക്കൾ മലപ്പുറത്തെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളിലൂടെ അപമാനിച്ചുവെന്ന ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. സിപിഐഎം നേതാവ് എ വിജയരാഘവനും മലപ്പുറത്തെ അപമാനിച്ചു. മലപ്പുറത്തെ തീവ്രവാദികളുടെ നാടായി സിപിഐഎം ചിത്രീകരിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Read more