രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് പുറത്തിറങ്ങി. 20 സ്‌പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവാണ് പുറത്തിറങ്ങിയത്. ഒരു സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ സ്ഥാനം ഒഴിച്ചിട്ടുണ്ട്. ഇവരുടെ നിയമനത്തിന് മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു.
പി നാരായണൻ, വി മനു, ബിജോയ് ചന്ദ്രൻ, നിഷാ ബോസ്, വി കെ ഷംസുദീന്‍,വി ടേക്ക് ചന്ദ്, ഗോപിനാഥന്‍ എസ് ,സി കെ സുരേഷ്, കെ അമ്മിണിക്കുട്ടി, മേരി ബീന ജോസഫ്, സി എസ് ഷീജ, രേഖ സി നായർ, കെ പി ഹാരിഷ്, ടി കെ ഷാജഹാൻ, വിമൽ കെ നാഥ്, സൈജി ജേക്കബ് പാലാട്ടി, എം കെ പുഷ്പലത, സി എൻ പ്രഭാകരൻ, ആൻറണി മുക്കത്ത്, അലക്സ് എം തോമ്പ്ര, സി എസ് ഋത്വിക്, എ ജെ വർഗീസ്, എസ് കണ്ണൻ, ടി ആർ രഞ്ജിത്ത്, ബി വിനിത, കെ എം രശ്‌മി, ബി ഉണ്ണികൃഷ്ണ കൈമൾ, പ്രിൻസി സേവ്യർ, സജു എസ്, വി ശ്രീജ, മേബിൾ സി കുര്യൻ, തുഷാര ജെയിംസ്, വി കെ സുനിൽ, രേഖ എസ്, സീത എസ്, പ്രീത കെ കെ, ടി വി നിമ, നൗഷാദ് കെ എ, എസ് രാജ്‌മോഹൻ, പ്രേംചന്ദ് ആർ നായർ, ടി കെ വിപിൻദാസ്, രഞ്ജിത്ത് ജോർജ്, പി ജി മനു, സൂര്യ ബിനോയ്, ദീപ നാരായണൻ, ഡെന്നി ദേവസി, ബൈജു രാജ് ജി, ജാഫർഖാൻ വൈ, വിപിന്‍ നാരായണൻ, അശ്വിൻ സേതുമാധവൻ, സി പി പ്രദീപ്, കെ വി മനോജ്കുമാർ, ജസ്റ്റിൻ ജേക്കബ് എന്നിവരാണ് സീനിയർ ഗവൺമെൻറ് പ്ലീഡര്‍മാർ
ഇരുപത് ഗവണ്‍മെന്‍റ് പ്ലീഡര്‍മാരില് അഞ്ച് പേര്‍ വനിതകളാണ്. മൂന്ന് വര്‍ഷത്തേക്കായിരിക്കും ഇവരുടെ നിയമനം. സുപ്രീം കോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രന്‍, വി.എസ്. അച്യുതാനന്ദൻ, എസ് ശര്‍മ്മ എന്നിവരുടെ പേഴ്സണല്‍, ഓഫീസ് സ്റ്റാഫായിരുന്ന എം.സി ആഷി എന്നിവരുള്‍പ്പെടെ 52 പേരെയാണ് ഗവണ്‍ന്മെന്‍റ് പ്ലീഡര്‍മാരായി നിയമിച്ചത്.
സുപ്രീം കോടതിയില്‍ സി.പി.ഐ.എം. അഭിഭാഷക സംഘടനയ്ക്ക് വേണ്ടി ലോയ കേസ്, രാജ്യദ്രോഹക്കേസ്, ട്രിബ്യുണലുകളെ സംബന്ധിച്ച കേസ്, ഡി.വൈ.എഫ്.ഐക്ക് വേണ്ടി റോഹിങ്ക്യ കേസ്, സി.ഐ.ടി.യുവിന് വേണ്ടി ദല്‍ഹി മിനിമം വേജസ് കേസ്, കിസാന്‍ സഭയ്ക്ക് വേണ്ടി ആധാര്‍ കേസ്, മുഹമ്മദ് യുസഫ് തരിഗാമിക്ക് വേണ്ടി കശ്മീര്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് കേസ് എന്നിവ നടത്തിയത് രശ്മിത രാമചന്ദ്രന്‍ ആയിരുന്നു. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന് വേണ്ടി വാക്‌സിനേഷന്‍ കേസിലും, പെഗാസസ് കേസിലും, ലോക്‌സഭാ എം പി ആരിഫിന് വേണ്ടി എം.പി ഫണ്ട് കേസ് ഫയല്‍ ചെയ്തതും രശ്മിത ആണ്.
Read more
ചരിത്രത്തിലാദ്യമായി ഒരു ലക്ഷദ്വീപ് പ്രതിനിധിയെയും ഗവണ്‍മെന്‍റ് പ്ലീഡറായി കേരള സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അഡ്വ. സെയ്ത് എം തങ്ങളെയാണ് സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചത്. പത്ത് വര്‍ഷമായി ഹൈക്കോടതിയില്‍ സേവനമനുഷ്ഠിക്കുന്ന അഭിഭാഷകനാണ് സെയ്ത് തങ്ങള്‍. എം. ആര്‍. ശ്രീലത (ധനകാര്യം), ലത ടി തങ്കപ്പന്‍ (എസ് സി / എസ് ടി), കെ ആര്‍ ദീപ (തദ്ദേശ ഭരണം), അംബിക ദേവി (സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അതിക്രമം തടയല്‍), എന്‍ സുധ ദേവി ( ഭൂമി ഏറ്റെടുക്കല്‍) എന്നിവരാണ് സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരായ വനിതകള്‍.