കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ വാദം ഇന്ന് മുതൽ തുടങ്ങും. അച്ഛനും അമ്മയും സഹോദരിയും കുടുംബത്തോട് ഒപ്പം ഉണ്ടായിരുന്ന അന്ധയായ സ്ത്രീയെയുമാണ് പ്രതി കേദൽ ജിൻസൺ രാജ വിരോധം മൂലം കൊന്നത്. ഇത് കൂടാതെ അമ്മാവനെയും പ്രതി കൊല്ലാൻ ശ്രമിച്ചിരുന്നു. എന്തായാലും കോടതിക്ക് മുമ്പിൽ ഈ കാര്യങ്ങൾ എല്ലാം ബോധ്യപ്പെടുത്തിയ പ്രോസിക്യൂഷൻ പ്രതിക്ക് വധശിക്ഷയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ നാലുപേരെ കൊന്നതിന്റെ കൊലക്കുറ്റം വെവ്വേറെ തെളിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ തെളിവ് നശിപ്പിക്കൽ, വീട് കത്തിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരമാവധി ശിക്ഷ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൂട്ടകൊലപാതകം നടന്നത്. തലസ്ഥാന നഗരമധ്യത്തിൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ വീട്ടിലാണ് കൊലപതകങ്ങൾ നടന്നത്. കേഡലിന്റെ അച്ഛൻ, അമ്മ, സഹോദരി, അകന്ന ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. ഓൺലൈനിലൂടെ വാങ്ങിയ മഴു ഉപയോഗിച്ച് നാല് പേരെയും വെട്ടിക്കൊന്നു. അതിന് ശേഷം അച്ഛന്റെയും അമ്മയുടെയും സഹോദരിടെയും മൃതദേഹം കത്തിച്ചു.
ആസ്ട്രൽ പ്രൊജക്ഷന് വേണ്ടിയായിരുന്നു കൊലപാതകം എന്ന കേദളിന്റെ വെളിപ്പെടുത്തൽ വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന വിചിത്രകാരണത്തിന് മാതാപിതാക്കളും സഹോദരിയും അടക്കം നാല് പേരെയാണ് കേദൽ കൊന്നത്. കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേദലിനെ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read more
മൊബൈലിലും കംപ്യൂട്ടറിലുമൊക്കെയായി മുഴുവൻ സമയവും ചെലവഴിച്ചിരുന്ന കേഡൽ, ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ എന്ന വിചിത്ര പരീക്ഷണത്തിനാണ് ഈ അരുംകൊല ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേദൽ മാനസിക പ്രശ്നം അനുഭവിക്കുന്ന വ്യക്തിയാണ് എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേദലിന് മാനസിക ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് വിചാരണ തുടങ്ങുന്നത്. പൂജപ്പുര ജയിലിലാണ് കേദൽ നിലവിൽ ഉള്ളത്.