കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത് അവഗണിച്ചു; അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ക്ഷാമബത്ത വര്‍ധിപ്പിച്ച് സര്‍ക്കാര്‍

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍
സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓള്‍ ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും ക്ഷാമബത്ത വര്‍ധിപ്പിച്ച് സര്‍ക്കാര്‍. വിരമിച്ച വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷാമാശ്വാസവും ഉയര്‍ത്തി. ഏപ്രിലിലെ ശമ്പളത്തോടൊപ്പം വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത ഏഴില്‍നിന്ന് ഒമ്പത് ശതമാനമായി ഉയര്‍ത്തി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം വര്‍ധിക്കും. കോളേജ്, എന്‍ജിനിയറിങ് കോളേജ്, മെഡിക്കല്‍ കോളേജ് അധ്യാപകര്‍ തുടങ്ങിയവരുടെ ക്ഷാമബത്ത 31 ശതമാനമായി ഉയര്‍ത്തി. വിരമിച്ച അധ്യാപകര്‍ക്കും ഇതേ നിരക്കില്‍ ക്ഷാമാശ്വാസം ഉയരും.

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ക്ഷാമബത്തയും വിരമിച്ച ഓഫീസര്‍മാരുടേയും ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉള്‍പ്പെടെ ഓള്‍ ഇന്ത്യ സര്‍വീസ് ഓഫീസര്‍മാരുടെ ക്ഷാമബത്തയും 46 ശതമാനമാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.