ഇന്ധന വില വര്‍ദ്ധന; ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെതിരെ കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയിലേക്ക്

ഇന്ധന വില വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍(ഐ.ഒ.സി) കോര്‍പറേഷന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി കെ.എസ്.ആര്‍.ടി.സി നിയമോപദേശം തേടിയിട്ടുണ്ട്. ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ മറ്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഒന്നിച്ച് നീങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്.

ഇന്ധന വില വര്‍ദ്ധിപ്പിച്ചതോടെ  കെ.എസ്.ആര്‍.ടി.സിക്ക് അധിക ബാധ്യത ഉണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഐ.ഒ.സിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പമ്പുകളിലേക്ക് ഇന്ധനം വാങ്ങുന്നത് നിര്‍ത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിക്ക് ഒരു ലിറ്റര്‍ ഡീസലിന് നാല് രൂപ നാല്‍പ്പത്തി ഒന്ന് പൈസയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കൂട്ടിയത്. സാധാരണ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 93 രൂപ 47 പൈസ ഈടക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇത് 97 രൂപ 88 പൈസയാണ്. ഇതോടെ ഒരു മാസം മൂന്ന് കോടി രൂപയാണ് അധിക ബാധ്യത.

Read more

വില വര്‍ദ്ധവന് കെ.എസ്.ആര്‍.ടി.സിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വില കുറച്ച് ലഭിക്കുന്ന സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്.