ഉപമുഖ്യമന്ത്രി മുസ്ലിം ആയേ പറ്റു, പ്രധാനപ്പെട്ട വകുപ്പുകളും വേണം;കർണാടകയിൽ അവകാശവാദവുമായി വഖഫ് ബോർഡ്

കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി സുന്നി വഖഫ് ബോർഡ്. ആഭ്യന്തരം, റവന്യു,ആരോഗ്യം, തുടങ്ങിയ പ്രധാന വകുപ്പുകൾ മുസ്ലിം  മന്ത്രിമാർക്ക് നൽകണമെന്നും  ഇവർ ആവശ്യപ്പെട്ടു. മുസ്ലിം സമുദായം തിരഞ്ഞെടുപ്പിൽ  കോൺഗ്രസിനെ  ഒരുപാട് സഹായിച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ വിജയത്തിൽ  മുസ്ലിം സമുദായത്തിന് വലിയ പങ്കുണ്ട്. 72 മണ്ഡലങ്ങളിൽ കോൺഗ്രസ്   വിജയത്തിൽ സമുദായം  നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടി മുസ്ലിം  സമുദായത്തോട് നന്ദി കാണിക്കണമെന്നും വഖഫ് ബോർഡ് നേതാക്കൾ ആവശ്യപ്പെട്ടുവെന്നും ദേശീയ മാധ്യമം റിപ്പോർട്ട ്ചെയ്തു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നുള്ള ഒമ്പത് മുസ്ലിം സ്ഥാനാർത്ഥികൾ  ജയിച്ചു.

ശനിയാഴ്ച കർണാടകയിൽ  224 സീറ്റുകളിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ്  ഗംഭീര തിരിച്ചുവരവ് നടത്തിയത്. 66 സീറ്റുകൾ നേടിയ  ബിജെപിക്ക്  അധികാരത്തിലുണ്ടായിരുന്ന ഒരേയൊരു ദക്ഷിണേന്ത്യൻ സംസ്ഥാനവും നഷ്ടപ്പെട്ടു. സംസ്ഥാനത്തെ  വോട്ടർമാരിൽ 13 ശതമാനത്തോളം വരുന്ന  മുസ്ലിം വോട്ടുകൾ ഇത്തവണ കോൺഗ്രസിന് ലഭിച്ചുവെന്നാണ്  വിലയിരുത്തൽ.

അധികാരത്തിലെത്തിയാൽ മുസ്ലിം സമുദായത്തിന് നാല് ശതമാനം സംവരണം വീണ്ടും   കൊണ്ടു വരുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ  ഹിജാബ് നിരോധനവും കേന്ദ്ര  സർക്കാരിന്റെ പിഎഫ്ഐ നിരോധനവും  എല്ലാം  ബിജെപിയുടെ തോൽവിക്ക് കാരണമായി. കോൺഗ്രസ്  നൽകിയ  വാഗ്ദാനം ഉറപ്പാക്കാൻ സുന്നി ഉലമ ബോർഡ് ഓഫീസിൽ അടിയന്തര യോഗം ചേർന്നുവെന്നും വഖഫ് ബോർഡ് ചെയർ മാൻ ഷാഫി സാദി പറഞ്ഞു.