കണ്ണൂരില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

കണ്ണൂരില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തില്‍ വിജേഷ്, മലര്‍, കണ്ടാലറിയുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. ശനിയാഴ്ചയാണ് ജോലി വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചത്.

സ്ഥിരം ലഹരിക്കേസില്‍ പെടുന്നവരെ കരുതല്‍തടങ്കലില്‍ ആക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ലഹരി വ്യാപനം ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. ഈ വര്‍ഷം മാത്രം 16,228 കേസുകളെടുത്തു. സ്ഥിരം ലഹരിക്കേസില്‍ പെടുന്നവരെ കരുതല്‍ തടങ്കലില്‍ ആക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.