കൊടുങ്ങല്ലൂരില്‍ വിഷവാതകം ശ്വസിച്ച് നാലംഗകുടുംബം മരിച്ച നിലയില്‍

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ച നിലയില്‍. മരിച്ചത് ആഷിഫ് (40) അസീറ(34) മക്കളായ അസ്ഹ ഫാത്തിമ (14), അനോനീസ(8) എന്നിവരാണ്. ആഷിഫ് സോഫ്വെയര്‍ എന്‍ജിനീയറാണ്. വിഷവായു സൃഷ്ടിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം.

വീടിനകത്ത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീടിന്റെ ജനലുകള്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു.

മികച്ച രീതിയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് അടുത്തിടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി പറയുന്നു. വീട് ജപ്തി ഭീഷണിയില്‍ ആയിരുന്നെന്നും സൂചനയുണ്ട്. പൊലീസ് ഈ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതേയുള്ളു. വീട്ടിലെ മറ്റംഗങ്ങള്‍ താഴത്തെ നിലയിലും അഷിക്കും ഭാര്യയും മക്കളും മുകള്‍ നിലയിലുമാണു താമസിച്ചിരുന്നത്.

രാവിലെ പതിവു സമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ താഴെയുള്ളവര്‍ മുറിയില്‍ മുട്ടിവിളിച്ചു. എന്നാല്‍ തുറന്നില്ല. ഒടുവില്‍ അയല്‍ക്കാരെത്തി മുകള്‍ നിലയില്‍ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരും മരിച്ചനിലയില്‍ കിടക്കുന്നതു കണ്ടത്.