'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല', ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ശേഷം പോക്‌സോ കേസ് പ്രതി ജീവനൊടുക്കി

തൃശൂര്‍ ചാമക്കാലയില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. മതിലകം കൊടുങ്ങൂക്കാരന്‍ സഹദിനെ(26)യാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.

2021 ഡിസംബറില്‍ പോക്‌സോ കേസില്‍പ്പെട്ട് ജയിലിലായ സഹദ് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

സഹദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

പോക്‌സോ ബലാത്സംഗം ഇതിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ടു വര്‍ഷത്തോളം പരാതികൊടുത്ത കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു.എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഒകെ ആയതിനു ശേഷം വീണ്ടും വന്നു. എന്റെ വീട്ടില്‍ വന്നു ഞാനാ കുട്ടിയുടെ കാല്‍ പിടിച്ചു.

വീട്ടില്‍ ഉമ്മനോടും വാപ്പനോടും മിണ്ടാറില്ല. ചൈല്‍ഡ്ഹൂഡ് ലൈഫ് അത്രയും മോശമായിരുന്നു. എനിക്ക് ഉമ്മനൊക്കെ വിളിക്കാന്‍ കൊതിയായിരുന്നു. വീട്ടില്‍ പ്രശ്‌നമായിരിക്കുന്ന സമയത്ത് എന്നെ വീണ്ടും പരാതികൊടുത്ത കുട്ടി പ്രോവോകെയ്തു. എനിക്ക് പിടിച്ചു നിക്കാന്‍ പറ്റിയില്ല. എന്നോട് രണ്ടുവര്‍ഷം ചെയ്തത് ഞാനും ചെയ്തു. വിവാഹം ഒകെ ആയകുട്ടി പാവായിരുന്നു. എന്നെ കുറെ ഹെല്‍പെയ്തു. എനിക്ക് ആ കുട്ടി എന്തെല്ലാമോ ആണ്.

പരാതി കൊടുത്തവര്‍ക്കും ജയിലില്‍ ആക്കിയവര്‍ക്കും ഈ ലോകത്ത് എല്ലാവരെയും പറ്റിക്കാം സ്വയം അവര്‍ക്ക് പറ്റിക്കാന്‍ പറ്റില്ലല്ലോ. ക്രൂരമായ വേട്ടയാടലുകള്‍ക്ക് മുന്‍പില്‍ സഹദ് പതറിയില്ല. ഫിയ ഇല്ലാണ്ടാവുന്നത് എന്നെ തളര്‍ത്തി. ഒരു തിരിച്ചുവരവ് പോലും അസാധ്യമാണ്.