കുട്ടിയുണ്ടാകാന്‍ തടവുകാരന് പരോള്‍

കുറ്റവാളിയെന്നു കരുതി ഒരാളുടെ സന്താനോൽപാദത്തിനുള്ള അവകാശം സർക്കാരിനു നിഷേധിക്കാനാവില്ലെന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ടു 10 വർഷമായി ജയിലിൽ കഴിയുന്ന സിദ്ദീഖ് അലി (40) എന്നയാൾക്കു പരോൾ തേടി മുപ്പത്തിരണ്ടുകാരിയായ ഭാര്യയാണു കോടതിയെ സമീപിച്ചത്. തങ്ങൾക്കൊരു കുഞ്ഞ് വേണമെന്ന ആഗ്രഹം വ്യക്തമാക്കിയായിരുന്നു അപേക്ഷ.

സർക്കാരിന്റെ എതിർപ്പ് തള്ളി കോടതി ഇയാൾക്കു രണ്ടാഴ്ച പരോൾ അനുവദിച്ചു. ദീർഘകാല തടവുകാർക്കു കുടുംബ ജീവിതം നയിക്കാൻ നിശ്ചിത കാലം അവധി നൽകുന്നതിനെക്കുറിച്ചു പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിക്കണമെന്നും നിർദേശമുണ്ട്.