സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നിട്ടുണ്ട്; തിരക്കായതിനാല്‍ ആ ക്ഷണങ്ങള്‍ ഉപേക്ഷിച്ചു; കുട്ടിക്കാലത്ത് ലാലേട്ടന്‍ ഫാന്‍, ഇപ്പോള്‍ മാറ്റമുണ്ടെന്ന് ചിന്ത ജെറോം

സിനിമയില്‍ നിന്നും അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ നേതാവ് ചിന്ത ജെറോം. മമ്മൂട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ട്. കുട്ടിക്കാലത്ത് താനൊരു ലാലേട്ടന്‍ ഫാനായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും റോഷന്‍ മാത്യുവിനെയും ഇഷ്ടമാണെന്ന് ചിന്ത പറയുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ ഇതുവരെ ട്രൈ ചെയ്തിട്ടില്ല. പക്ഷേ, അവസരങ്ങള്‍ തേടി എത്തിയിട്ടുണ്ട്. മധുപാല്‍ സംവിധാനം നിര്‍വഹിച്ച ടൊവിനോ സിനിമയായ കുപ്രസിദ്ധനായ പയ്യനില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. മധുപാല്‍ നേരിട്ട് വിളിക്കുകയായിരുന്നു. യുവജന കമ്മീഷന്‍ ചെയര്‍മാന്റെ തിരക്കായതിനാല്‍ ആയിരുന്നതിനാല്‍ ആ ക്ഷണം നിരസിക്കുകയായിരുന്നു.

അടുത്തിടെ സിനിമയില്‍ മറ്റൊരു അവസരം വന്നിരുന്നു. അതങ്ങനെ വലിയ വേഷം ആയിരുന്നില്ല. ആസിഫ് അലിയുടേയും നമിത പ്രമോദിന്റെയും സിനിമ ആയിരുന്നു അത്. ഒരു അപകടം ഉണ്ടായപ്പോള്‍ അവരെ രക്ഷിക്കാനെത്തുന്ന വ്യക്തിയുടെ വേഷമായിരുന്നു. അവര്‍ ആദ്യം സന്തോഷ് ജോര്‍ജ് കുളങ്ങരയെ ആയിരുന്നു നോക്കിയിരുന്നത്.

ഞാന്‍ തിരുവനന്തപുരത്തുണ്ടോ എന്ന് ചോദിച്ചു, പക്ഷേ ഞാനില്ലായിരുന്നു. ആ വേഷം പിന്നീട് ജാസി ഗിഫ്റ്റ് ചെയ്തു എന്നാണ് ആസിഫ് അലി പറഞ്ഞത്. ആ സിനിമയില്‍ ചിന്ത ജെറോം ആയിട്ട് തന്നെ ആയിരുന്നു ക്ഷണിച്ചതെന്ന് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിന്ത പറഞ്ഞു.