താലിബാന് എതിരായ പോരാട്ടാം, കൂടെ ഞങ്ങളും ഉണ്ടെന്ന് പൃഥ്വിരാജും ടൊവിനോയും; അഫ്ഗാന്‍ ജനതയ്ക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് താരങ്ങള്‍

അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൃഥ്വിരാജും ടൊവിനോ തോമസും. തന്റെ രാജ്യത്തെയും ജനങ്ങളെയും താലിബാന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ സഹായം തേടി അഫ്ഗാന്‍ ചലച്ചിത്ര സംവിധായിക സഹ്‌റാ കരിമിയുടെ കത്ത് പങ്കുവെച്ചാണ് ഇരുതാരങ്ങളും അഫ്ഗാന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

അനേകം കുട്ടികളെ തട്ടിക്കൊണ്ടു പോയി, പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി (Child bride) അവര്‍ വിറ്റു, വസ്ത്രധാരണത്തിന്റെ പേരില്‍ അവര്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി, അവര്‍ തങ്ങളുടെ പ്രിയപ്പെട്ട ഹാസ്യനടന്മാരില്‍ ഒരാളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.

താനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ് ലിസ്റ്റില്‍ അടുത്തതായിരിക്കാമെന്ന ഭീതിയും കരിമി കത്തില്‍ പങ്കുവെയ്ക്കുന്നു. ഈ ലോകം അഫ്ഗാനിസ്താനികളെ ഉപേക്ഷിക്കാതിരിക്കാന്‍ ദയവായി തങ്ങളെ സഹായിക്കൂ, കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് തങ്ങളെ സഹായിക്കൂ, തങ്ങള്‍ക്ക് കുറച്ച് സമയമേയുള്ളൂ എന്ന അപേക്ഷയോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.

Read more

അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം രാജ്യം വിട്ടുപോയി. അഷ്‌റഫ് ഗനിക്ക് അയല്‍ രാജ്യമായ താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നല്‍കാത്തതിനാല്‍ ഒമാനില്‍ എത്തിയ പ്രസിഡന്റും കൂട്ടരും അമേരിക്കയില്‍ അഭയം പ്രാപിക്കും എന്നാണ് റിപ്പോര്‍ട്ട്.