''ഇന്നസെന്റ് ചേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ടേല്‍ എന്നോട് ചോദിക്കാന്‍ നില്‍ക്കണ്ട''എന്ന് പറയും, ഇരുപത് പേരെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്: മമ്മൂട്ടിയുടെ പി.ആര്‍.ഒ

”ഇന്നസെന്റ് ചേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ടേല്‍ എന്നോട് ചോദിക്കാന്‍ നില്‍ക്കണ്ട, പറ്റും പോലെ ചെയ്‌തേക്കണം.അങ്ങേര് അങ്ങനെഉള്ളവര്‍ക്ക് വേണ്ടിയേ പറയൂ.. ആളെ കുറിച്ച് അന്വേഷിക്കാനുള്ള സംവിധാനമൊക്കെ അങ്ങേര്‍ക്കുണ്ട്” മമ്മൂക്ക പറയും മമ്മൂട്ടിയുടെ പി ആര്‍ ഒയും, കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസിന്റെ വാക്കുകളാണിത്. ഇന്നസെന്റ് എന്ന പരോപകാരിയായ മനുഷ്യനെക്കുറിച്ച് റോബര്‍ട്ട് പറയുന്നതിങ്ങനെ

ഇന്നസന്റ് ചേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ടേല്‍ എന്നോട് ചോദിക്കാന്‍ നില്‍ക്കണ്ട, പറ്റും പോലെ ചെയ്‌തേക്കണം.അങ്ങേര് അങ്ങനെഉള്ളവര്‍ക്ക് വേണ്ടിയേ പറയൂ.. ആളെ കുറിച്ച് അന്വേഷിക്കാനുള്ള സംവിധാനമൊക്കെ അങ്ങേര്‍ക്കുണ്ട് ‘ മമ്മുക്കയുടെ ഈ ഒരു നിര്‍ദ്ദേശം കൂടി ഉള്ളതിനാല്‍ പിന്നെ എല്ലാം പെട്ടന്ന് തന്നെ ഞങ്ങള്‍ ചെയ്യുമായിരുന്നുകെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനെ ഏറ്റവും സ്‌നേഹിച്ച സിനിമക്കാരനും പൊതുപ്രവര്‍ത്തകനും ഇന്നസന്റ് ചേട്ടനായിരുന്നു. കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ ഒരു ഇരുപത് പേരെയെങ്കിലും ജീവിതവഴിയിലേക്ക് കൊണ്ട് വരാന്‍ ഞങ്ങള്‍ക്കും നിമിത്തമായിട്ടുണ്ട്.

വിവിധ വേഷങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടനും മുന്‍ പാര്‍ലമെന്റ് അംഗവും താരസംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ ഇന്നസെന്റ് ഇന്നലെയാണ് അന്തരിച്ചത്. 75 വയസായിരുന്നു. ലേക്ഷോര്‍ ആശുപത്രിയില്‍ രാത്രി 10.30 നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തും.