60 പവന്റെ ആഭരണങ്ങള്‍ നഷ്ടമായി; വീട്ടിലെ ജീവനക്കാര്‍ക്കെതിരെ ഐശ്വര്യ രജനികാന്ത്

വീട്ടില്‍ സൂക്ഷിച്ചിരുന്ന തന്റെ ആഭരണങ്ങള്‍ കാണിനില്ലെന്ന് ഐശ്വര്യ രജനികാന്ത്. 60 പവന്റെ ആഭരണങ്ങള്‍ നഷ്ടമായി എന്നാണ് ഐശ്വര്യ പറയുന്നത്. ഇതേ തുടര്‍ന്ന് വീട്ടിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ ഐശ്വര്യ പരാതി നല്‍കിയിരിക്കുകയാണ്.

വജ്രാഭരണങ്ങള്‍, രത്നം പതിപ്പിച്ച ആഭരണങ്ങള്‍, അരം നെക്ലെയ്‌സ്, സ്വര്‍ണ വളകള്‍ മുതലായവയാണ് കാണാതെ പോയത്. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ എവിടെയാണെന്ന് ജീവനക്കാര്‍ക്ക് അറിമായിരുന്നുവെന്നും ഇവരെ സംശയമുണ്ടെന്നും ഐശ്വര്യ ആരോപിച്ചു.

ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. 2019-ല്‍ സഹോദരിയുടെ വിവാഹ ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫെബ്രുവരി 10-ന് ലോക്കര്‍ തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം അറിയുന്നത് എന്നാണ് ഐശ്വര്യ പറയുന്നത്.

അതേസമയം, ധനുഷുമായുള്ള വിവാഹമോചനത്തിന് ശേഷം അച്ഛന്‍ രജനികാന്തിനൊപ്പം ഐശ്വര്യ താമസം മാറ്റിയിരുന്നു. നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം ‘ലാല്‍ സലാം’ എന്ന സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ഐശ്വര്യ. ചിത്രത്തില്‍ രജനികാന്തും അഭിനയിക്കുന്നുണ്ട്.