സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബ് വ്ലോഗർക്കെതിരെ നടി ലക്ഷ്മിപ്രിയ. വ്ലോഗർക്കെതിരെ കൊച്ചി പൊലീസ് കമ്മിഷണർക്കു പരാതി കൊടുക്കുമെന്നും അതിന്റെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും നടി പറയുന്നു. നെറികേടുകൾ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാർക്ക് ലക്ഷ്മിപ്രിയ മുന്നറിയിപ്പും നൽകി.
എന്നെക്കുറിച്ച് എൻ്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ് ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ? വായിച്ചു നോക്കിയിട്ട് നിങ്ങൾക്കുള്ള അഭിപ്രായം നിങ്ങൾക്കും രേഖപ്പെടുത്താം എന്ന് പറഞ്ഞാണ് ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. എനിക്ക് നിങ്ങൾ കാണുന്ന അഹങ്കാരം, അത് അഹങ്കാരമല്ല, എൻ്റെ ആത്മവിശ്വാസമാണ് എന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
എന്റെ പിന്നിൽ അല്ല ആളുള്ളത്. മുന്നിൽ ആണ്. ഈശ്വരൻ ആണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി. പിന്നെ, നെറികേടുകൾ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്. നാളെ വൈകുന്നേരം ഞാൻ ഒരു സ്റ്റേറ്റ്മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണം എന്ന്. കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്ക് ലക്ഷ്മി പ്രിയ എന്ന ഞാൻ കൊടുക്കുന്ന മൊഴിയാണ്.
ഇതേ മൊഴി തൃക്കാക്കര എസിപി മനോജ് സാറിനും കൊടുത്തിട്ടുണ്ട്. പൊതുജന താത്പര്യാർഥം ലക്ഷ്മി പ്രിയ എന്ന ഞാൻ നാളെ അതങ്ങ് പുറത്ത് വിടും. നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല. ഒരാളെയും വഞ്ചിച്ചിട്ടില്ല. അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല. പക്ഷേ അപ്രിയ സത്യങ്ങൾ മൂടി വച്ചും ജീവനേക്കാൾ ഏറെ മറ്റുള്ളവരെ സ്നേഹിച്ചും ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇനി അതിന് മനസ്സില്ല എന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
FACEBOOK POST
=============
Read more
അതേസമയം ലക്ഷ്മിപ്രിയയുടെ വ്യക്തിജീവിതത്തെയും പെരുമാറ്റത്തെയും കുറിച്ച് അതീവ ഗുരുതരമായ ആരോപണങ്ങളാണ് യൂട്യൂബർ ഉന്നയിച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയ പലപ്പോഴും മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറാറുള്ളതെന്നും, സ്വന്തം സ്വാധീനവും പിടിപാടും ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്ന ഗുണ്ടായിസമാണ് അവർ കാണിക്കുന്നതെന്നും യൂട്യൂബർ ആരോപിക്കുന്നു. തങ്ങളുടെ പഴയകാലത്തെ മോശം കാര്യങ്ങളെല്ലാം പുറത്തുവരുമെന്ന ഭയം ലക്ഷ്മിപ്രിയയ്ക്കുണ്ടെന്നും അതുകൊണ്ടാണ് അവർ മറ്റുള്ളവർക്കെതിരെ തിരിയുന്നതെന്നും വ്ലോഗിലൂടെ പറയുന്നുണ്ട്.







