രാജു ചേട്ടന് അങ്ങനെയൊരു അനുഭവം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ്, വലിയ വിഷമം തോന്നിയിരുന്നു: ടൊവിനോ

‘ആടുജീവിതം’ സിനിമയ്ക്കായി ഞെട്ടിക്കുന്ന രീതിയിലുള്ള മേക്കോവര്‍ ആയിരുന്നു പൃഥ്വിരാജ് ചെയ്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. ആടുജീവിതത്തെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും നടന്‍ ടൊവിനോ തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജ് ആയതു കൊണ്ട് മാത്രമാണ് കൊറോണ കാലത്ത് പോലും തന്റെ ശരീരഭാരം നിലനിര്‍ത്തി കൊണ്ടു പോയത് എന്നാണ് ടൊവിനോ ഒരു അഭിമുഖത്തില്‍ പറയുന്നത്. ”ബഷീറിന്റെ നീലവെളിച്ചം പോലെ എനിക്ക് ചെയ്യാന്‍ ആഗ്രഹം ഉള്ള ഒരു രചനയാണ് ഖസാക്കിന്റെ ഇതിഹാസം. അതുപോലെ ഭയങ്കര ഇഷ്ടമായ ഒന്നാണ് ആടുജീവിതം.”

”ഒട്ടും എളുപ്പമായിട്ടുള്ള കാര്യമല്ല എന്നാലും വലിയ കൊതി തോന്നിയിട്ടുണ്ട്. രാജു ഏട്ടന്‍ അതിന് വേണ്ടി എടുത്ത എഫേര്‍ട്ട് ഒക്കെ നമ്മള്‍ കണ്ടതാണ്. ശരാശരി ഒരു ആക്ടര്‍ സിനിമയ്ക്ക് വേണ്ടി എടുക്കുന്ന എഫേര്‍ട്ടിനെക്കാള്‍ കൂടുതല്‍ ആടുജീവിതത്തിനായി അദ്ദേഹം എടുത്തിട്ടുണ്ട്. ആ സമയത്താണ് കൊറോണ വന്നത്.”

”പുള്ളിക്ക് ആ വെയ്റ്റ് പിന്നെയും തുടരേണ്ടി വന്നു. ലോക്ഡൗണില്‍ ഷൂട്ടിന് വേണ്ടി ചെയ്തതെല്ലാം വീണ്ടും തുടര്‍ന്ന് പോകേണ്ടി വന്നു. ലോക്ഡൗണ്‍ നീണ്ടു പോയപ്പോള്‍ പേഴ്‌സണലി എനിക്ക് വിലയ വിഷമം തോന്നിയിരുന്നു. ഒരു ആക്ടര്‍ ഇത്രയും ഡെഡിക്കേറ്റഡായി കമ്മിറ്റഡായിട്ട് എഫേര്‍ട്ട് എടുത്തിട്ട് അങ്ങനെയൊരു അനുഭവം ഉണ്ടായത് എത്ര ദൗര്‍ഭാഗ്യകരമാണ്.”

Read more

”ആ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ലോക്ഡൗണ്‍ തീരുന്നത് വരെ ബിരിയാണി വാങ്ങിച്ച് കഴിക്കുമായിരുന്നു. രാജു ഏട്ടനായത് കൊണ്ട് മെയിന്‍ന്റൈന്‍ ചെയ്ത് പോയി. ട്രെയ്‌ലര്‍ കണ്ടപ്പോള്‍ മലയാളി പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നി” എന്നാണ് ടൊവിനോ പറയുന്നത്.