ആ കഷ്ടപ്പാടുകള്‍ അറിഞ്ഞ് ഡിപ്രഷനിലേക്ക് പോയി, അത് മറികടക്കാന്‍ ഡോക്ടറുടെ സഹായം തേടേണ്ടി വന്നു: കാളിദാസ് ജയറാം

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം “പാവ കഥൈകളി”ലെ കാളിദാസ് ജയറാമിന്റെ പ്രകടനം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തില്‍ സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായാണ് കാളിദാസ് വേഷമിട്ടത്. താരത്തിന്റെ അഭിനയത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

സത്താറായുള്ള വേഷപ്പകര്‍ച്ചയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാളിദാസ് ഇപ്പോള്‍. ചിത്രത്തിനായി ഒരുപാട് ട്രാന്‍സ്‌ജെന്‍ഡറുകളുമായി നേരിട്ട് സംസാരിക്കുകയും അവരുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് ഡിപ്രഷന്‍ വരെയുള്ള അവസ്ഥയിലേക്ക് പോയെന്നുമാണ് കാളിദാസ് പറയുന്നത്.

അവരുടെ ജീവിതാനുഭവങ്ങളും അവസ്ഥകളും വല്ലാതെ അലട്ടുന്നതാണ്. ഈ മാനസിക അവസ്ഥകളില്‍ നിന്ന് മറികടക്കാന്‍ ഡോക്ടറുടെ സഹായം തേടേണ്ടി വന്നിട്ടുണ്ടെന്നും കാളിദാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിന് ലഭിക്കുന്ന നല്ല അഭിപ്രായങ്ങള്‍ ഒരു ടീം എഫോര്‍ട്ടിന്റെ പരിണിതഫലം മാത്രമാണെന്നും കാളിദാസ് പറയുന്നു.

Read more

ചിത്രത്തിന്റെ ആദ്യ ഷോട്ടിനായി കാളിദാസ് എത്തിയപ്പോള്‍ തന്നെ എല്ലാവരും നിശ്ശബ്ദരായി നോക്കി നില്‍ക്കുകയായിരുന്നു. കാരണം അത്രമേല്‍ മികച്ച ഭാവപ്പകര്‍ച്ചയായിരുന്നു നടന്റെത് എന്നാണ് സുധ കൊങ്കര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ശന്തനു ഭാഗ്യരാജ്, ഭാവനി ശ്രീ എന്നിവരാണ് തങ്കം ചിത്രത്തില്‍ വേഷമിട്ട മറ്റ് താരങ്ങള്‍.