പ്രൂവ് ചെയ്യാന്‍ ചാന്‍സ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ട ആളാണ് ഞാന്‍, അന്ന് അഭിനയത്തിന്റെ എബിസിഡി അറിയില്ലായിരുന്നു: പ്രിയ വാര്യര്‍

പ്രൂവ് ചെയ്യാന്‍ ചാന്‍സ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ട ആളാണ് താനെന്ന് പ്രിയ വാര്യര്‍. ആദ്യ സിനിമ അഭിനയത്തിന്റെ എബിസിഡി അറിയാതെ ചെയ്തതാണ്. കണ്ണിറുക്കല്‍ തരംഗമായതും അതിന് ശേഷം വന്ന വീഴ്ചയും പ്രോസസ് ചെയ്ത് മനസിലാക്കാന്‍ തനിക്ക് സമയം കിട്ടിയിട്ടില്ല എന്നാണ് പ്രിയ വാര്യര്‍ ഇപ്പോള്‍ പറയുന്നത്.

ഒമര്‍ ലുലുവിന്റെ ‘ഒരു അഡാറ് ലവ്’ ആണ് പ്രിയ വാര്യരുടെ ആദ്യ ചിത്രം. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം എത്തിയതോടെ താരം ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പിന്നീട് ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും നടി ഇരയാവുകയായിരുന്നു.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഫോര്‍ ഇയേര്‍സ്’ എന്ന സിനിമയുമായാണ് പ്രിയ എത്തുന്നത്. പ്രൂവ് ചെയ്യാന്‍ ചാന്‍സ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ട ആളാണ് താന്‍ എന്നത് 200 ശതമാനവും ശരിയാണ്. തന്നെയോ തന്റെ വര്‍ക്കിനോയോ മനസിലാക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിച്ചിട്ടില്ല.

ആദ്യ സിനിമ അഭിനയത്തിന്റെ എബിസിഡി അറിയാതെ ചെയ്തതാണ്. അന്ന് ശ്രദ്ധ നേടിയത് തന്റെ കഴിവ് കാരണമാണെന്ന് വിശ്വസിക്കുന്നില്ല. അതൊരു ഭാഗ്യം ആയിരുന്നു. കണ്ണിറുക്കല്‍ തരംഗമായതും അതിന് ശേഷം വന്ന വീഴ്ചയും പ്രോസസ് ചെയ്ത് മനസിലാക്കാന്‍ തനിക്ക് സമയം കിട്ടിയിട്ടില്ല.

കാരണം ഹൈപ്പ് പ്രോസസ് ചെയ്ത് വരുമ്പോഴേക്കാണ് പെട്ടെന്ന് നെഗറ്റിവിറ്റിയും ഹേറ്റ് കമന്റ്‌സും വന്നു തുടങ്ങിയത്. പ്രേക്ഷകര്‍ക്ക് തന്നോടുള്ള മനോഭാവത്തില്‍ മാറ്റം വന്നതായി തോന്നുന്നു. അഭിമുഖങ്ങളും മറ്റും ആളുകള്‍ കാണുകയും തന്നെ വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം.

Read more

നല്ല സിനിമകളുടെ ഭാഗമാവാനാണ് ഇഷ്ടം. വലിയ സിനിമകളുടെ ചെറിയ ഭാഗം ആവാന്‍ പറ്റുന്നതും വളരെ നല്ലതാണ്. എല്ലാ സിനിമയും ഓരോ പാഠമാണ്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ കഴിവ് തെളിയിക്കാന്‍ പറ്റുമെന്ന് തോന്നുന്നു എന്നാണ് പ്രിയ വാര്യര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.