'അടുക്കളയിൽ നിന്നും വിപ്ലവം തുടങ്ങിയല്ലോ മുത്തപ്പാ...ഇതാണോ മാർക്സ് പറഞ്ഞ മിച്ചമൂല്ല്യ സിദ്ധാന്തം'; പരിഹസിച്ച് ജോയ് മാത്യു

സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടുന്ന ഇടത് പക്ഷത്തിന് നേരെ പരിഹാസ പോസ്റ്റുമായി നടൻ ജോയ് മാത്യു. യാത്ര സൗജന്യമാകുമ്പോൾ സ്ത്രീകൾ മിച്ചം പിടിക്കുന്ന തുകയും അതിന്റെ ഔചിത്യവും വിളിച്ചോതുന്നതാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നർമ്മബോധമില്ലാത്ത അന്തം കമ്മികൾ കമന്റ് ബോക്സിൽ ലഹരി മരുന്നിനായി മുറവിളി കൂട്ടുന്നത് കാര്യമാക്കേണ്ട എന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്
==================

Read more

മിനിക്കഥ (പകർപ്പവകാശം ഇല്ലാത്തത് )
മിച്ചമൂല്യം
———-
സ്ത്രീകൾക്ക് സൗജന്യമായി ബസ് യാത്ര തുടങ്ങി ഒരാഴ്ച കഴിഞ്ഞ്.
കാലത്ത് മുതൽ കാരണഭൂതത്തിനെ വിമർശിക്കുന്നവനെയല്ലാം ഫേസ് ബുക്കിൽ തിരഞ്ഞു പിടിച്ച് തെറി വിളിച്ചു. ശേഷം സന്ധ്യാ സമയം അന്തം കമ്മി തളർന്നിരുപ്പായി. ഒരു ചായ വേണം. ഇടാൻ ഭാര്യ എത്തിയിട്ടില്ല. അവൾ ഇങ്ങു വരട്ടെ
‘കടക്ക് പുറത്ത് ‘പറയണം.
‘ചക്കാത്ത് ബസ് നോക്കിയിരുന്നതല്ലേ നീ? ‘പടി കടന്നു വന്ന പങ്കാളിയെ നോക്കി പോരാളി ഗർജ്ജിച്ചു.
പക്ഷെ മിന്നൽപിണറായ ഒരു പ്രതികരണം അയാളെ ഞെട്ടിച്ചു.
നാണം വേണം മനുഷ്യാ, ഇതാ ഈയാഴ്ചത്തെ 500 രൂപ ബാക്കി. ഇവിടെ മാസപ്പടി ഒന്നും കിട്ടാനില്ല. ഇതുപോലെ പോയാൽ ഒരു കൊല്ലം 25000 രൂപ എങ്കിലും മിച്ചം കിട്ടും. മര്യാദ ആണെങ്കിൽ ഇതിൽ ഒരു വീതം കിട്ടും.
അന്തം കിടുങ്ങി.
എന്ത്.. സ്‌ത്രീകൾ ബസ്സ് കൂലി മിച്ചം വെക്കുക! മാത്രമല്ല.. സ്വാതന്ത്രത്തെക്കുറിച്ചും തന്റെ അടിമത്വത്തിൽ നിന്നുള്ള മോചനത്തെക്കുറിച്ചും ചിന്തിച്ചു തുടങ്ങി…. എന്നോ ?
അടുക്കളയിൽ നിന്നും വിപ്ലവം തുടങ്ങിയല്ലോ മുത്തപ്പാ !
ഇതാണോ മാർക്സ് പറഞ്ഞ മിച്ചമൂല്ല്യ സിദ്ധാന്തം ?
ചിന്തിച്ചിരുന്ന അന്തത്തിന്റെ ഫോണിൽ ഒരു നോട്ടിഫികേഷൻ തലനീട്ടി.
🙄🤪
ശ്രദ്ധിക്കുക : നർമ്മബോധമില്ലാത്ത അന്തം കമ്മികൾ കമന്റ് ബോക്സിൽ ലഹരി മരുന്നിനായി മുറവിളി കൂട്ടുന്നത് കാര്യമാക്കേണ്ട ,
അതൊക്കെ തൂഫാൻ വലയിൽ വീഴാനുള്ള മീൻ കുഞ്ഞുങ്ങളാണ്