'പൃഥിരാജ് എന്നെ വിളിച്ച് കാണണമെന്നും അദ്ദേഹത്തിന്റെ സിനിമയിൽ ഒരു റോൾ ചെയ്യണമെന്നും പറഞ്ഞാൽ ഞാൻ എങ്ങനെയാണ് നോ പറയുക'; ഫാസിൽ

നീണ്ട ഇടവേളയ്ക്ക് ശേഷം ഫാസിൽ സിനിമ രം​ഗത്തേയ്ക്ക് തിരിച്ച് വരവ് നടത്തിയ ചിത്രങ്ങളായിരുന്നു കുഞ്ഞാലി മരക്കാറും, ലൂസിഫറും. അഭിനയത്തിലേയ്ക്ക് താൻ എത്തിയത് കുറ്റബോധം കൊണ്ടാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫാസിലിപ്പോൾ. മൂവി മാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിലേയ്ക്ക് പൃഥ്വിരാജിനെ ആദ്യമായി ഇന്റർവ്യൂ എടുത്തിരുന്നത് താനാണ് എന്നാൽ ആ പടം നടക്കാതെ പോയതിലുള്ള കുറ്റബോധം കൊണ്ടാണ് ലൂസിഫറിൽ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജ് പെട്ടെന്ന് ഒരു ചോക്ലേറ്റ് ഹീറോ ആയി വരേണ്ട ആളല്ലെന്ന് തനിക്ക് നേരത്തെ തോന്നിയിരുന്നു. ചെറിയ റോളുകൾ ചെയ്ത് ചെയ്ത് മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ, അമിതാബ് ബച്ചൻ എന്നിവരെ പോലെ വളരേണ്ട ആളാണെന്ന് തോന്നി. പക്ഷെ ഇന്റർവ്യൂ ചെയ്ത ആ സബ്ജക്ട് എനിക്ക് വർക്ക് ചെയ്യാൻ പറ്റിയില്ല. അന്നെനിക്ക് പൃഥ്വിരാജിനോട് കുറ്റബോധമുണ്ടാമുണ്ടായിരുന്നു. കാരണം ഇന്റർവ്യൂ ചെയ്തിട്ടും പടം എടുക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത്.

ആ പൃഥിരാജ് എന്നെ വിളിച്ച് കാണണമെന്നും അദ്ദേഹത്തിന്റെ സിനിമയിൽ ഒരു റോൾ ചെയ്യണമെന്നും പറഞ്ഞാൽ താൻ എങ്ങനെയാണ് നോ പറയുക. പൃഥ്വി വന്നു ചോദിച്ചാൽ എനിക്ക് അഭിനയിക്കാതിരിക്കാൻ പറ്റില്ല . ഞാൻ അഭിനയിക്കും. അങ്ങനെ അഭിനയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലൂസിഫറിലെ അഭിനയം കണ്ട ശേഷം പ്രിയദർശൻ വിളിച്ച കൊണ്ടാണ് താൻ കുഞ്ഞാലി മരക്കാരിൽ അഭിനയിക്കുന്നതെന്നും.

ഇപ്പോൾ ആരെങ്കിലും വന്ന് സാറേ ഒരു നല്ല വേഷമുണ്ട്, സാറിന്റെ ഒരു പതിനഞ്ച് ദിവസം വേണമെന്ന് പറഞ്ഞാൽ താൻ സമ്മതിക്കില്ലെന്നും ഫാസിൽ പറഞ്ഞു. പക്ഷെ ആ ഡയറക്ടറിന്റെ കഥയിലും പ്രസന്റേഷനിലും എനിക്ക് പുതുമ തോന്നിയാൽ താൻ അഭിനയിക്കും. ഇല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറുമെന്നും ഫാസിൽ കൂട്ടിച്ചേർത്തു