എന്റെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി 47 ലക്ഷം രൂപയ്ക്ക് വിറ്റു, ഇനി ലോകത്തെ ഞാന്‍ എങ്ങനെ മുഖം കാണിക്കും; മുന്‍ഭര്‍ത്താവിനെതിരെ രാഖി സാവന്ത്

മുന്‍ഭര്‍ത്താവ് ആദില്‍ ദുറാനി തന്റെ നഗ്നദൃശ്യങ്ങള്‍ വിറ്റുവെന്ന് രാഖി സാവന്ത്. ദുബായില്‍ വെച്ച് തന്റെ നഗ്‌നദൃശ്യങ്ങള്‍ 47 ലക്ഷം രൂപയ്ക്ക് ആദില്‍ വിറ്റു എന്നാണ് പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഖി ആരോപിച്ചിരിക്കുന്നത്. കുളിക്കുമ്പോള്‍ രഹസ്യമായി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും തന്നെ ബലാത്സംഗം ചെയ്തുവെന്നും രാഖി പറയുന്നുണ്ട്.

”ആ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചാല്‍ തനിക്ക് ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് രാഖി സാവന്ത് പറഞ്ഞു. ലോകം മുഴുവന്‍ ആ വീഡിയോകള്‍ കണ്ടാല്‍ ഞാന്‍ എങ്ങോട്ട് പോവും ലോകത്തിന് മുന്നില്‍ ഞാന്‍ അങ്ങനെ മുഖം കാണിക്കും. ഞാനൊരു സാധാരണ പെണ്‍കുട്ടിയല്ല, സെലിബ്രിറ്റിയും ബ്രാന്‍ഡുമാണ്” എന്നാണ് രാഖി പറയുന്നത്.

വിവാഹേതരബന്ധം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ രാഖി സാവന്ത് ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഫെബ്രുവരി ഏഴിന് ആദില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ പ്രസ് മീറ്റില്‍ വച്ച് രാഖിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ആദിലും ഉന്നയിച്ചിരുന്നു.

അതേസമയം രാഖിയെ വിശ്വസിച്ചതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും വിവാഹത്തിന് ശേഷവും രാഖി മുന്‍ഭര്‍ത്താവ് റിതേഷുമായി ബന്ധം തുടര്‍ന്നു എന്നുമാണ് ആദില്‍ ആരോപിക്കുന്നത്. രാഖിയുടെ വീട്ടില്‍ പോയപ്പോള്‍ അന്ന് അവര്‍ എന്റെ കാലില്‍ വീണ് കരയാനും മാപ്പ് പറയാനും തുടങ്ങി.  ആ സമയത്താണ് പൊലീസ് വീട്ടില്‍ വന്നത്. അവരോട് ഞാന്‍ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞു എന്നാണ് ആദില്‍ പറഞ്ഞത്.