ഇനി മാലിന്യത്തില്‍ നിന്ന് തുണിത്തരങ്ങളും 

ഒരു ഭാഗത്ത് ഭക്ഷ്യോത്പാദനത്തിന്റെ മൂന്നിലൊരു ഭാഗം ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ പാഴാക്കി കളയുന്നു. മറ്റൊരു ഭാഗത്ത് പാഴാക്കുന്ന ഭക്ഷണത്തില്‍ നിന്നും 8-9 % വരെ ഹരിതഗൃഹ വാതകം ഉണ്ടാകുന്നു എന്ന് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ റിപ്പോര്‍ട്ടും. 2014 മുതല്‍ പട്ടിണി കൂടി വരുന്നു എന്നാണ് കണക്കുകള്‍.  ഭക്ഷണത്തിന്റെ ഉപയോഗത്തില്‍ ആര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കേണ്ട ആവശ്യം അധികമില്ലെങ്കിലും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ഭക്ഷ്യമാലിന്യം വലിയ പ്രശ്നമായി തന്നെ തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഫാഷന്‍ ആസെസ്സെറീസ് ഡിസൈന്‍മാര്‍ എന്തെങ്കിലും ചെയ്യണം എന്ന രീതിയില്‍ മുന്നോട്ട് വന്നിരിക്കുന്നത്. പരിസ്ഥിതി ബോധമുണ്ടാക്കുന്ന, രാജ്യാന്തര തലത്തിലും ശ്രദ്ധ പിടിച്ച് പറ്റുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്ത് മുന്നോട്ടു കൊണ്ടു പോകാന്‍ അവര്‍ ഉദ്ദേശമിട്ടു. സര്‍ഗാത്മകമായി ചിന്തിച്ച് മാലിന്യത്തില്‍ നിന്നും തുണിത്തരങ്ങളുണ്ടാക്കാമെന്ന ചിന്ത, ഫാഷന്‍ ലോകത്തെ പ്രകൃതിദത്തവും ഭാവിയുള്ളതുമായ പുതിയൊരു ആശയത്തിനാണ് തുടക്കമിടുന്നത്.

‘ കാര്‍ഷിക മാലിന്യങ്ങളും ജൈവാംശമടങ്ങിയ മാലിന്യങ്ങളുമടക്കം പുനരുപയോഗിക്കാവുന്ന മാലിന്യങ്ങളെല്ലാം നമ്മള്‍ വര്‍ഷങ്ങളായി പാഴാക്കികൊണ്ടിരിക്കുകയായിരുന്നു. അവ കളയുമ്പോഴുണ്ടാകുന്നത് സാമ്പത്തിക നഷ്ടം മാത്രമല്ല, വായു മലിനീകരണമടക്കമുള്ള ഒരുപാട് മാരക പ്രശ്നങ്ങളുമാണ്. അതുകൊണ്ട് മാലിന്യങ്ങള്‍ സമാന്തരമായ മാര്‍ഗങ്ങളുപയോഗിച്ച് ജൈവ ഇന്ധനമോ വാതകമോ ആക്കി മാറ്റാവുന്നതാണ്.’ ആള്‍ട്ട് മാറ്റ് കമ്പനിയുടെ സ്ഥാപക ശിഖാ ഷാ പറഞ്ഞു. ഇന്നത്തെ മാലിന്യം നാളത്തെ തുണിത്തരങ്ങള്‍ എന്നാണ് അവര്‍ പറഞ്ഞ് വെക്കുന്നത്്്.