കാന്‍സര്‍ മൂര്‍ച്ഛിച്ചു, ഹൃദയത്തേയും വൃക്കകളേയും ബാധിച്ചു; പെലെ ഗുരുതരാവസ്ഥയില്‍

കാന്‍സര്‍ ബാധിതനായ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയില്‍. രോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെ ഹൃദയത്തിന്റേയും വൃക്കകളുടേയും പ്രവര്‍ത്തനത്തിലും പ്രശ്നങ്ങള്‍ കണ്ടെത്തിയതായി സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ആശുപത്രി ബുധനാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ക്രിസ്മസ് ആഘോഷിക്കാന്‍ പെലെ വീട്ടിലേക്ക് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ആരോഗ്യനില മോശമായതോടെ ആശുപത്രിയില്‍ തന്നെ തുടരും എന്ന് താരത്തിന്റെ മകള്‍ അറിയിച്ചു.

1958, 1962, 1970 ലോകകപ്പുകളില്‍ ബ്രസീലിനെ വിജയത്തിലേക്ക് നയിച്ച പെലെ 77 ഗോളുകളുമായി ടീമിന്റെ എക്കാലത്തെയും മികച്ച സ്‌കോറര്‍മാരില്‍ ഒരാളായി തുടരുകയാണ്. ഖത്തര്‍ ലോകകപ്പില്‍ പെലെയുടെ റെക്കോര്‍ഡിനൊപ്പം നെയ്മര്‍ എത്തി.

ലോകകപ്പ് സമയം ബ്രസീല്‍ ടീം ഉള്‍പ്പെടെയുള്ളവര്‍ പെലെയെക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസയുമായി എത്തിയിരുന്നു.