എന്നെയും എന്റെ കൂട്ടുകാരുടയും ദേഹത്ത് നീയൊക്കെ വെള്ളം എറിയും അല്ലെ, നിന്നെയൊക്കെ ഞാൻ തുപ്പും; ബ്രസീലിയൻ ആരാധകർക്ക് മറുപണി കൊടുത്ത് എയ്ഞ്ചൽ ഡി മരിയ; വീഡിയോ കാണാം

മരക്കാനയിൽ ബ്രസീലിനെതിരെ തന്റെ ടീം 1-0 ന് ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയയിച്ചതിന് പിന്നാലെ ചർച്ച ആയത് മത്സരത്തിലെ ആവേശത്തെക്കാൾ ഉപരി ഗാലറിയിൽ നടന്ന തമ്മിലടിയുടെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചു. 63ാം മിനിറ്റിൽ ബുള്ളറ്റ് ഹെഡറിലൂടെ ഒറ്റമെൻഡിയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ഇത് ബ്രസീലിന്റെ യോഗ്യത മത്സരത്തിലെ തുടർച്ചയായ മൂന്നാം ഹോൾവിയാണ്. പരാജയം അവരെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്തിച്ചപ്പോൾ അര്ജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.

മത്സരം തുടങ്ങിയത് മുതൽ ഗാലറിയിൽ ബഹളങ്ങൾ നടന്നു. ബ്രസീലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ അര്ജന്റീന ആരാധകരെ ബ്രസീലിയൻ ആരാധകർ ക്രൂരമായി തല്ലുക ആയിരുന്നു. അർജന്റീനയുടെ ദേശീയഗാനം ചൊല്ലുമ്പോൾ ബ്രസീലിയൻ ആരാധകർ കൂവിയിടത്ത് നിന്നാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. അവിടെ തുടങ്ങിയ വഴക്ക് പിന്നെ അവസാനം വരെ തുടരുക ആയിരുന്നു.

ഇപ്പോൾ മറ്റൊരു സംഭവമാണ് ചർച്ചയാകുന്നത് .അർജന്റീനയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ എയ്ഞ്ചൽ ഡി മരിയ തന്റെയും സഹതാരങ്ങളുടെയും മേൽ ഡ്രിങ്ക് എറിഞ്ഞതിന് ശേഷം ബ്രസീൽ ആരാധകർക്ക് നേരെ തുപ്പുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അർജന്റീന താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന സമയത്താണ് സംഭവം നടന്നത്. ദേഷ്യപ്പെട്ട് മറ്റ് വഴികൾ ഒന്നും ഇല്ലാതെ താരം ചെയ്ത പ്രവർത്തിയായി ഇതിനെ കാണാം.

തങ്ങളുടെ ആരാധകരെ തല്ലിയതിന് എതിരെ അര്ജന്റീന താരങ്ങളും രംഗത്ത് എത്തി. എന്നാൽ ബ്രസീലിയൻ ഫെഡറേഷൻ ഇപ്പോൾ അതിനെ ന്യായീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.അവർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു- സംഘാടനവും സുരക്ഷയൊരുക്കലും ഫലപ്രദമായിരുന്നെന്നും റിയോ ഡി ജനീറോ പൊലീസ് അവരുടെ ജോലി കൃത്യമായി ചെയ്തു. ഗാലറിയിൽ അനാവശ്യ വഴക്ക് ഉണ്ടാക്കിയവർക്ക് എതിരെയാണ് നടപടികൾ സ്വീകരിച്ചത്. : ഫെഡറേഷൻ മറുപടി ആയി പറഞ്ഞു.

അതേസമയം കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പ് കിരീടത്തിലേക്ക് അർജന്റീനയെ നയിച്ച സ്‌കലോനി, കഴിഞ്ഞ രണ്ട് വർഷമായി തന്റെ ടീം കാണിച്ച നിലവാരം നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്ന് ഗെയിമിന് ശേഷം പറഞ്ഞു. “ഇപ്പോൾ ചിന്തിക്കാൻ തുടങ്ങേണ്ട സമയമാണ്. ഈ കളിക്കാർ എനിക്ക് ഒരുപാട് തന്നിട്ടുണ്ട്, എന്റെ ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ചിന്തിക്കേണ്ടതുണ്ട്. “മത്സരശേഷം പരിശീലകൻ പറഞ്ഞു.