ഞാൻ ഇവാനോട് സമാധാനപരമായി സംസാരിക്കാമെന്ന് പറഞ്ഞതാണ്, അദ്ദേഹമാണ് കേൾക്കാതെ ടീമുമായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്; ഇവാന് എതിരെ മാച്ച് റിപ്പോർട്ടിൽ ക്രിസ്റ്റൽ ജോൺ

ഐഎസ്എല്‍ എലിമിനേറ്ററില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടിക്ക് സാധ്യതയേന റിപോർട്ടുകൾ ഇന്നലെ മുതൽ പുറത്ത് വന്നിരുന്നു. ലീഗിന് വലിയ നാണക്കേട് ഉണ്ടാക്കിയ രീതിയിൽ കളിക്കാരുമായി ഇവാൻ നടത്തിയ ബഹിഷ്കരണം നോക്കിയാണ് ഫുട്‍ബോൾ ഫെഡറേഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് പിഴ ശിക്ഷയിൽ ഒതുങ്ങുമെങ്കിലും അതിനേക്കാൾ വലിയ പണി പരിശീലകന് കിട്ടാനുള്ള സാധ്യതയാണ് ഇതുവഴി കാണുന്നത്.

റഫറി ക്രിസ്റ്റൽ ജോൺ നൽകിയ മാച്ച് റിപ്പോർട്ടും ഇവാനെതിരെയാണ് , അതിൽ പറയുന്നത് ഇങ്ങനെ- “മുഖ്യ പരിശീലകന് എന്നോട് സംസാരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ടച്ച്‌ലൈനിനടുത്ത് വച്ച് സംസാരിക്കാമെന്ന് ഞാൻ കെബിഎഫ്‌സിയുടെ മാനേജരോട് നിർദ്ദേശിച്ചു. ഈ ഓഫർ നിരസിച്ച് കെബിഎഫ്‌സി ടീമും അവരുടെ സ്റ്റാഫും അവരുടെ ഡ്രസ്സിംഗ് റൂമിലേക്ക് പോയി.

എന്തിരുന്നാലും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്‌സി താരം സുനില്‍ ഛേത്രിക്ക് ഗോള്‍ അനുവദിച്ചതിലെ വിവാദത്തില്‍ പ്രതികരിച്ച് ഇന്ത്യയിലെ മുന്‍ റഫറിമാര്‍ പലരും രംഗത്ത് എത്തിയിരുന്നു. മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യയിലെ മുന്‍ റഫറിമാര്‍ പ്രതികരിച്ചു.

അതു റഫറിയുടെ പിഴവാണെന്നു വ്യക്തമാണ്. എതിര്‍ ടീമിന് അപകടകരമായ ഏരിയയിലാണ് ബെംഗളൂരുവിന് ഫ്രീകിക്ക് അനുവദിച്ചത്. അതുകൊണ്ടു തന്നെ പ്രതിരോധ താരങ്ങളും ഗോള്‍ കീപ്പറും തയാറായ ശേഷമേ കിക്കെടുക്കാന്‍ അനുവദിക്കാവൂ. അതു റഫറി ശ്രദ്ധിക്കണമായിരുന്നു. റഫറിയുടെ നടപടി തെറ്റാണ്.