കഴിഞ്ഞ മാസം സ്‌പെയിനിലെ ഒരു നിശാക്ലബ്ബിൽ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ ഓർമർ ബാഴ്‌സലോണയുടെയും ബ്രസീലിന്റെയും പ്രതിരോധ താരം ഡാനി ആൽവ്‌സ് അന്വേഷണം നേരിടണമെന്ന് കാറ്റലോണിയ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറഞ്ഞു.
ആൽവ്സ് തൻ ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധി ആണെന്നും പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ. കഴിഞ്ഞ മാസം ബാഴ്‌സലോണയിലെ ഒരു നിശാക്ലബിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഒരു സ്ത്രീ ആൽവസ് തന്നെ മോശമായി ഉപയോഗിച്ചു എന്ന് ആരോപിച്ച് രംഗത്ത് എത്തിയത്.
പ്രസ്താവനയിൽ ആൽവസിന്റെ പേര് പ്രത്യേകമായി പരാമർശിച്ചിട്ടില്ല, എന്നാൽ അദ്ദേഹം പരാതിയുടെ വിഷയമാണെന്ന് കോടതി വക്താവ് റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു. കേസ് അന്വേഷണത്തിലാണെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ കോടതിയിൽ ഇല്ലെന്നും അവർ പറഞ്ഞു.
2022 ഡിസംബർ അവസാനം ഒരു നിശാക്ലബിൽ സുഹൃത്തുക്കളോടൊപ്പം ഉണ്ടായിരുന്നപ്പോൾ ആൽവസ് തന്റെ സമ്മതമില്ലാതെ അടിവസ്ത്രത്തിന് താഴെ സ്പർശിച്ചതായി ഒരു സ്ത്രീ ആരോപിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആൽവസ് ഇപ്പോൾ മെക്സിക്കോയിൽ പ്യൂമാസ് യുഎൻഎഎമ്മിന് വേണ്ടി കളിക്കുകയാണ്. “ഞാൻ ആരെയും ബുദ്ധിമുട്ടിക്കാതെ നൃത്തം ചെയ്യുകയായിരുന്നു,” അദ്ദേഹം പറഞ്ഞു. “ഈ സ്ത്രീ ആരാണെന്ന് എനിക്കറിയില്ല, ഒരു സ്ത്രീയോട് എനിക്ക് എങ്ങനെ ഇത് ചെയ്യാൻ കഴിയും? ഇല്ല.”
Read more
ഡിസംബറിൽ ഖത്തറിൽ വെച്ച് കാമറൂണിനെതിരെ ടീമിനെ നയിച്ചപ്പോൾ ലോകകപ്പ് മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ബ്രസീലിയൻ താരമായി ഫുൾ ബാക്ക് ആൽവസ് മാറിയിരുന്നു .