ബാറ്റര്‍മാര്‍ അരങ്ങുവാണ ഒരു കാലഘട്ടത്തില്‍, ഇങ്ങനെ ഒരു മനുഷ്യന്‍ മജ്ജയും മാംസവുമായി ഇവിടെ പന്തെറിഞ്ഞിരുന്നു എന്ന് വരും തലമുറ വിശ്വസിക്കുമോ!

ആറ് റണ്‍സ് പെര്‍ ഓവര്‍ വേണ്ട ഒരു ട്രിക്കി ചെയ്‌സ്. 100-120 സ്‌ട്രൈക്ക് റേറ്റില്‍, കെ ല്‍ രാഹുല്‍ ടെമ്പ്‌ലേറ്റ് ഇന്നിങ്‌സുകള്‍ കളിച്ച് അത്തരം ചെയ്‌സുകള്‍ ഓര്‍ക്കസ്‌ട്രേറ്റ് ചെയ്യുന്നതില്‍ ആഗ്രഗണ്യരായ ബാബറും, റിസ്വാനും ക്രീസില്‍.

ആദ്യസ്‌പെല്ലില്‍ തന്നെ ബാബറിനെ പുറത്താക്കി ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് പുതുനാമ്പിടുന്നു. സെക്കന്റ് സ്‌പെല്ലില്‍, ദുബേ നല്‍കിയ ജീവന്‍ മുതലെടുത്തു ചെയ്‌സ് ഓര്‍ഗനെയ്‌സ് ചെയ്ത് കൊണ്ടിരുന്ന റിസ്വാന്റെ സ്റ്റമ്പ് പിഴുത്, ഇന്ത്യയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടു വരുന്നു.

അവസാന സ്‌പെല്ലില്‍, ഇഫ്തിക്കറിനെയും, ഇമാമിനെയും വരിഞ്ഞു മുറുക്കി, ഇഫ്തിക്കറിന്റെ വിക്കറ്റ് എടുത്ത്, ഇന്ത്യന്‍ വിജയം സുനിശ്ചിതമാക്കുന്നു. 4 ഓവറില്‍ 14 റണ്‍സ് വഴങ്ങി 3 വിക്കറ്റ്. അതില്‍ 15 ഡോട്ട് ബോളുകള്‍.

ഷോര്‍ട് ബൗണ്ടറികളും, ഫീല്‍ഡിങ് റെസ്ട്രിക്ഷനുകളും, ഫ്രീ ഹിറ്റുമൊക്കെയായി ബാറ്റര്‍മാര്‍ അരങ്ങുവാണ ഒരു കാലഘട്ടത്തില്‍, ഇങ്ങനെ ഒരു മനുഷ്യന്‍ മജ്ജയും മാംസവുമായി ഇവിടെ പന്തെറിഞ്ഞിരുന്നു എന്ന് വരും തലമുറ വിശ്വസിക്കുമോ!

റിസ്വന്റെ സ്റ്റമ്പ് പിളര്‍ക്കപ്പെട്ട നിമിഷം നാസ്സേയുടെ ഗ്യാലറിയിലുയര്‍ന്ന 128 ഡെസിബല്‍ ശബ്ദവീചികള്‍ സാക്ഷ്യപെടുത്തും, സമകാലിന ഇന്ത്യന്‍ ക്രിക്കറ്റിന് അയാള്‍ ആരാണെന്ന്. ജസ്പ്രീത് ബുമ്ര, Pure Gem..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍