മത്സരത്തിനിടെ സച്ചിനോട് സംസാരിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു; കാരണം വെളിപ്പെടുത്തി ബ്രെറ്റ് ലീ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എതിര്‍ ടീമുകള്‍ക്കെന്നും ഒരു തലവേദനയായിരുന്നു. സച്ചിന്റെ വിക്കറ്റ് ആദ്യമേ വീഴ്ത്തുക എന്നാല്‍ മത്സരം പകുതി ജയിച്ചപോലെയായിരുന്നു ടീമുകള്‍ക്ക്. സച്ചിനെ വേഗത്തില്‍ പുറത്താക്കാന്‍ ഓസീസ് പ്രയോഗിച്ചിരുന്ന തന്ത്രം ഒരിക്കല്‍ സൂപ്പര്‍ പേസര്‍ ബ്രെറ്റ് ലീ വെളിപ്പെടുത്തുകയുണ്ടായി.

സച്ചിനെതിരെ പന്തെറിയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണിലേക്ക് നോക്കുമ്പോള്‍ കടുവയെപ്പോലെയാണ് തോന്നിയിരുന്നത്. അതുകൊണ്ട് സച്ചിനെ പ്രകോപിപ്പിക്കാതെ ശ്രദ്ധിക്കുകയായിരുന്നു ടീമിന്റെ തന്ത്രം. കളത്തിലേക്കെത്തിയാല്‍ സച്ചിനോട് സംസാരിക്കാതിരിക്കുകയെന്നതാണ് ഓസ്ട്രേലിയന്‍ ടീം ചെയ്തിരുന്നത്.

സച്ചിനോട് സംസാരിച്ച് പ്രകോപനമുണ്ടായാല്‍ അത് തിരിച്ചടിയാവുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മത്സരത്തിനിടെ സച്ചിനോട് സംസാരിക്കാതിരിക്കാനാണ് പരമാവധി ശ്രമിച്ചിരുന്നത്- ബ്രെറ്റ് ലീവെളിപ്പെടുത്തി.

Read more

74 തവണയാണ് ഓസീസിനെതിരെ സച്ചിന്‍ ബാറ്റിംഗിനിറങ്ങിയത്. 55 ശരാശരിയില്‍ 3630 റണ്‍സും സച്ചിന്‍ നേടി. ഇതില്‍ 11 സെഞ്ച്വറിയും 16 ഫിഫ്റ്റിയും ഉള്‍പ്പെടും.