77 പന്തുകൾ ക്രീസിൽ പിടിച്ചുനിന്നത് തന്നെ വലിയ ഭാഗ്യം, ഭാഗ്യം നീ കുറെ റൺസ് നേടി കാണുമല്ലോ, അത് പറഞ്ഞപ്പോൾ ടീം അംഗങ്ങൾ കളിയാക്കി; നാണക്കേടിന്റെ ക്രിക്കറ്റ് റെക്കോഡ്

1990-കളിലെ ഏറ്റവും ഫലപ്രദമായ ബോളർമാരിൽ ഒരാളായ ജെഫ് അലോട്ടിനെ ചതിച്ചത് പരിക്കുകൾ ആയിരുന്നു. എന്നിട്ടും ഗെയിമിൽ തന്റെ മുദ്ര പതിപ്പിക്കാൻ താരത്തിനായി.

1999 ലോകകപ്പിൽ ഇടംകൈയ്യൻ മീഡിയം-ഫാസ്റ്റ് ബോളറായി അലോട്ട് പ്രധാന താരമായിരുന്നു , സീമർ-ഫ്രണ്ട്ലി മത്സരത്തിൽ 20 വിക്കറ്റ് നേടാൻ താരത്തിനായി, പിന്നീട് ഒരു അധിക മത്സരത്തിലൂടെ ഷെയ്ൻ വോണും ഈ കണക്കിന് തുല്യനായി. തന്റെ ആദ്യകാലങ്ങളിൽ ഒരു ടോപ് സ്പീഡ് ബൗൺസ് ബൗളറാകാൻ അലോട്ട് ശ്രമിച്ചുവെങ്കിലും പിന്നീട് പന്ത് സ്വിംഗ് ആക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഒരു അപൂർവ റെക്കോർഡിന് ഉടമയാണ് താരം. 1999-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ 77 പന്തുകൾ നേരിട്ട കിവി ബാറ്റ്‌സ്മാൻ ജെഫ് അലോട്ട് പൂജ്യത്തിന് പുറത്തായി. അതൊരു അപൂർവ = റെക്കോർഡാണ്.

ഇത്ര അധികം പന്തുകൾ നേരിട്ടിട്ട് റൺ ഒന്നും നേടാത്ത താരമാണ് ജെഫ്. കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും മികച്ച രീതിയിൽ കരിയറിൽ ബാറ്റ് ചെയ്തിട്ടുള്ള ആൾ കൂടിയാണ് താരം .